Total Pageviews

Begin with Yourself

Begin with Yourself

A man went to Ibn ‘Abbas radiAllaahu ‘anhu and said, “O Ibn ‘Abbas, I want to enjoin people to do good and forbid them from doing evil.” Ibn ‘Abbas said, “And have you reached that level?” He said, “I hope that that is so.” He said, “If you do not fear to be exposed by three verses of Allah’s Book, then do so.” The man asked, “And what are they?” He mentioned this verse:

Enjoin you Al-Birr (piety and righteousness and each and every act of obedience to Allâh) on the people and you forget (to practise it) yourselves.”(Baqarah 2:44)

And then asked, “Have you applied the implications of this verse?” He said, “No.” Ibn ‘Abbas then mentioned the second verse:

O you who believe! Why do you say that which you do not do? Most hateful it is with Allâh that you say that which you do not do. (As-Saff 61:2-3)

After that he asked, “Have you applied the implications of this verse?” He said, “No.” He then mentioned the third verse regarding Shu’aib alayhi salaam:

“I wish not, in contradiction to you, to do that which I forbid you.” (Hud 11:88)

And then he asked, “Have you applied the implications of this verse? He said, “No.” Ibn ‘Abbas said, “Then begin with yourself.”

Transcribed from: Gems and Jewels | Compiled by: Abdul-Malik Mujahid | DarusSalam

Be thankful to your Creator


1.       Thanks to GOD (Allah the Almighty) – for providing us:
a.       Good Food,
b.      Strong Shelter,
c.       Beautiful Dresses,
d.      Loveable Family
e.      Good Health and many more…

2.       Seeking Allah’s Mercy by  helping those innocents.


Did you ever thank Allah for the blessings and abundance he has showered upon you?
If No, please add your foto here and send it to others..


May God Bless you..



Be mindful of Allah, Allah will be mindful of you
Be thankful to Allah, Allah will increase His blessings upon you.
They are not aware about the advanced world.
Sitting on the grass mat, living an isolated life….
Fun & Info @ Keralites.net
All day he has to pick garbage for his survival…..
Fun & Info @ Keralites.net

Care for child safety during play!!!


Fun & Info @ Keralites.net
No home to protect them from the winter….
Fun & Info @ Keralites.net
All that belongs to me is my body.
Can’t afford a pair of shoes….
Fun & Info @ Keralites.net
Nido milk is good for children’s health, but….
Fun & Info @ Keralites.net
Study, play and work all in one…..
Fun & Info @ Keralites.net
Time to buy a new bedroom set???
How do the orphans sleep....Fun & Info @ Keralites.net
How do you see his future…..
Fun & Info @ Keralites.net
Living on the garbage pile….
Fun & Info @ Keralites.net
Do you see hope in these eyes!!!!

Fun & Info @ Keralites.net
Looking for food…
Fun & Info @ Keralites.net
Not happy with your 2 Bedroom Apartment???
This is my home, my world, my universe….

Fun & Info @ Keralites.netFun & Info @ Keralites.net
Where is my lunch??
Fun & Info @ Keralites.net
Don’t waste water, some people desperately need it…
Fun & Info @ Keralites.net

So what do you think about yourself?

Again asking you that:
“Did you ever thank Allah for the blessings and abundance he has showered upon you?”

ഫ്രം എംടിവി ടു മക്ക: From MTv to Makkah


`ഫ്രം എംടിവി ടു മക്ക'

- അഭിമുഖം -
ക്രിസ്റ്റ്യാനേ ബക്കര്‍
1995ലാണ്‌ ബക്കറിന്റെ യാത്ര ആരംഭിക്കുന്നത്‌. എം ടി വിയിലെ പ്രമുഖ അവതാരകയായ ബക്കര്‍ ഇസ്‌ലാമാശ്ലേഷിച്ച വാര്‍ത്ത കേട്ട്‌ യൂറോപ്പ്‌ ഞെട്ടി. ദൃശ്യമാധ്യമ രംഗത്ത്‌ തിളങ്ങിനിന്ന കാലം. ബോബ്‌ ഗെല്‍ഡോഫ്‌, മിക്‌ ജാഗര്‍, ഡേവിഡ്‌ സോവീ, ആനി ലേനോക്‌സ്‌ തുടങ്ങിയ പ്രമുഖരോടൊപ്പം മീഡിയാരംഗത്ത്‌ പ്രവര്‍ത്തിച്ചു.
പ്രശസ്‌തരോടൊപ്പം പലയിടത്തും കറങ്ങി, എം ടി വിയുടെ വീഡിയോ മ്യൂസിക്‌ അവാര്‍ഡുകള്‍ നല്‌കാനും പാര്‍ട്ടികളില്‍ പങ്കെടുക്കാനായി ഭൂഖണ്ഡാന്തര യാത്രകള്‍ ചെയ്‌തു. എന്നാല്‍ ആത്മീയതയും മതവുമായി ബന്ധമില്ലാത്ത ലോകമായിരുന്നു ബക്കറിന്റേത്‌.
പ്രശസ്‌തിയുടെ കൊടുമുടിയില്‍ ആയിരിക്കെ പ്രശസ്‌ത ക്രിക്കറ്റ്‌ കളിക്കാരനും ഇപ്പോള്‍ പാകിസ്‌താനിലെ തഹ്‌രികെ ഇന്‍സാഫ്‌ പാര്‍ട്ടിയുടെ നേതാവുമായ ഇംറാന്‍ഖാനെ പരിചയപ്പെട്ടു. ആ ബന്ധമാണ്‌ എന്നേക്കുമായി ബക്കറിന്റെ ജീവിതത്തെ മാറ്റിയത്‌. പാകിസ്‌താനിലൂടെയുള്ള യാത്രകളില്‍ തനിക്ക്‌ തീരെ പരിചയമില്ലാത്ത, ദൈവത്തോടുള്ള സ്‌നേഹം മുറ്റിനില്‌ക്കുന്ന തീര്‍ത്തും വ്യത്യസ്‌തമായ ഒരു ലോകം അവര്‍ കണ്ടു. ഫ്രം എം ടി വി ടു മക്ക എന്ന ബക്കറിന്റെ പുതിയ പുസ്‌തകം വായനക്കാരെ സ്വന്തത്തെ കണ്ടെത്താന്‍ സഹായിക്കുന്ന ഒരു യാത്രയിലൂടെ കൊണ്ടുപോകുന്നു. പാകിസ്‌താനില്‍ നിന്ന്‌ ബോസ്‌നിയയിലേക്കും ഹാംബര്‍ഗില്‍ നിന്ന്‌ സുഊദി അറേബ്യയിലേക്കും ലോസ്‌ ഏഞ്ചല്‍സില്‍ നിന്ന്‌ ലണ്ടനിലേക്കുമുള്ള അവരുടെ യാത്രകളിലൂടെ യഥാര്‍ഥ സ്വാതന്ത്ര്യത്തിനും വിമോചനത്തിനുമായുള്ള അവരുടെ അന്വേഷണത്തെ നാമും പിന്തുടരുന്നു. അവര്‍ തന്നെ സുന്ദരമായി എഴുതിയതുപോലെ: ``ദൈവത്തിന്റെ മാര്‍ഗത്തില്‍ ഞാന്‍ എത്രയധികം യാത്ര ചെയ്‌തുവോ അത്രത്തോളം ദൈവാനുഗ്രഹങ്ങള്‍ എനിക്കനുഭവപ്പെട്ടു. എന്റെ വിശ്വാസം ഇളക്കാന്‍ പറ്റാത്തവിധം കരുത്തുറ്റതായി വളര്‍ന്നു. എന്റെ ഹൃദയം മറ്റൊരു ഭവനം കണ്ടെത്തി.''
നിങ്ങളെഴുതിയ ഫ്രം എംടിവി റ്റു മക്ക എന്ന കൃതിയെ സംക്ഷിപ്‌തമായി പരിചയപ്പെടുത്താമോ?
യൂറോപ്പില്‍ വ്യാപകമായി ഇസ്‌ലാമോഫോബിയ (ഇസ്‌ലാമിനോടുള്ള ഭയം) നിലനില്‌ക്കുന്നതുകൊണ്ടാണ്‌ ഞാനാ പുസ്‌തകം എഴുതിയത്‌. 1995ല്‍ ഇസ്‌ലാമാശ്ലേഷിച്ചപ്പോള്‍ എനിക്കു തന്നെ ഇതനുഭവപ്പെട്ടിട്ടുണ്ട്‌. എംടിവിയില്‍ പരിപാടികളവതരിപ്പിക്കുന്ന അവാര്‍ഡു ജേതാവായ ഒരുവതാരകയായിരുന്നു അക്കാലത്ത്‌ ഞാന്‍. ജര്‍മനിയില്‍ യുവാക്കള്‍ക്കും/യുവതികള്‍ക്കുമായി എന്റേതായ ഷോകളുണ്ടായിരുന്നു. ഞാന്‍ മുസ്‌ലിമായതോടു കൂടി എംടിവിയില്‍ ഷോ അവതരിപ്പിക്കുന്നതില്‍ നിന്ന്‌ എന്നെ ഒഴിവാക്കി. അതോടെ ജര്‍മനിയിലെ ടി വിയുമായി ബന്ധപ്പെട്ട എന്റെ കരിയറിന്‌ ഏതാണ്ട്‌ അന്ത്യമായി. വര്‍ഷങ്ങളോളം ഏജന്റുമാര്‍ എന്നോട്‌ പറഞ്ഞു: ``ടി വിയില്‍ ഇനിയും എന്നെങ്കിലും ജോലി ചെയ്യാന്‍ നിങ്ങളാഗ്രഹിക്കുന്നുവെങ്കില്‍ ഇസ്‌ലാമിനെക്കുറിച്ച്‌ സംസാരിക്കരുത്‌.''
അവരുടെ ഉപദേശം ഞാന്‍ ശ്രദ്ധിച്ചു. എന്റെ വിശ്വാസം കൂടുതല്‍ ആഴത്തിലുള്ളതാക്കിക്കൊണ്ടും, ഇസ്‌ലാമിനെക്കുറിച്ച്‌ പഠിച്ചുകൊണ്ടും യാത്ര ചെയ്‌തുകൊണ്ടും ഞാനാ വര്‍ഷങ്ങള്‍ ചെലവഴിച്ചു. എന്നാല്‍ ഒരു പത്രപ്രവര്‍ത്തകയെന്ന നിലയില്‍ എനിക്ക്‌ മിണ്ടാതിരിക്കാന്‍ കഴിയുമായിരുന്നില്ല. ഈ സുന്ദരമതത്തെ എത്ര മോശമായാണ്‌ മീഡിയ പലപ്പോഴും ചിത്രീകരിക്കുന്നത്‌. യഥാര്‍ഥത്തില്‍ സത്യമതമാണ്‌ ഇസ്‌ലാം. ഇത്‌ ഞാന്‍ ലോകത്തോട്‌ പറയാനാഗ്രഹിച്ചു. എനിക്കു നാല്‌പതു വയസ്സുള്ളപ്പോള്‍ ഞാന്‍ ഹജ്ജിനു പോയി. ജര്‍മന്‍ മീഡിയ ഇതിനെ നല്ല രീതിയില്‍ റിപ്പോര്‍ട്ടു ചെയ്‌തു. ഒരു പ്രസാധകന്‍ എന്നെ സമീപിച്ച്‌ ചോദിച്ചു: ``നിങ്ങളുടെ കഥ ഒരു പുസ്‌തകരൂപത്തില്‍ എഴുതാനാഗ്രഹിക്കുന്നുണ്ടോ?'' ``എത്ര നല്ലത്‌!'' ഞാന്‍ ചിന്തിച്ചു. ചില തെറ്റിദ്ധാരണകള്‍ തിരുത്താന്‍ വേണ്ടി പരിശ്രമിക്കാനും ഇസ്‌ലാമിനെതിരെ എനിക്കുണ്ടായിരുന്ന മുന്‍ധാരണകള്‍ ഇല്ലാതായത്‌ എങ്ങനെയെന്ന്‌ വിവരിക്കാനും ഞാന്‍ തീരുമാനിച്ചു. 
പലരും അസൂയപ്പെടുന്ന വിധം ഗ്ലാമറുള്ള ജോലിയും ജീവിതവുമായിരുന്നു നിങ്ങളുടേത്‌. എന്താണ്‌ അതില്‍ ഇല്ലാതിരുന്നത്‌?
എന്റെ ജീവിതത്തില്‍ ദൈവവുമായുള്ള ബന്ധമാണ്‌ ഇല്ലാതിരുന്നത്‌. ഒരു യുവതി/യുവാവ്‌ സ്വപ്‌നം കാണുന്നതെല്ലാം എനിക്കുണ്ടായിരുന്നു. പാര്‍ട്ടികള്‍, പ്രശസ്‌തരായ റോക്‌സ്റ്റാറുകളെ ഇന്റര്‍വ്യൂ ചെയ്യല്‍, വീഡിയോകളുടെ അനൗണ്‍സ്‌മെന്റ്‌, ടീമിനോടൊപ്പം പോകുന്നിടത്തെല്ലാം ഹാര്‍ദവമായ സ്വീകരണം. പക്ഷേ, ഉള്ളില്‍ ഞാന്‍ യഥാര്‍ഥത്തില്‍ സംതൃപ്‌തിയായിരുന്നില്ല.
ഇസ്‌ലാമാശ്ലേഷിക്കുന്നതിനു മുമ്പ്‌ നിങ്ങള്‍ക്ക്‌ ഇസ്‌ലാമിനെക്കുറിച്ച്‌ എത്രത്തോളം അറിയാമായിരുന്നു?
1992ല്‍ ഇസ്‌ലാമിനെ എനിക്ക്‌ ആദ്യമായി പരിചയപ്പെടുത്തിയത്‌ താടിയുള്ള ഇമാമല്ല, സുന്ദരനായ, സ്‌പോര്‍ട്‌സ്‌ സ്റ്റാറായ ഇംറാന്‍ഖാനാണ്‌. ആയിടെ വേള്‍ഡ്‌കപ്പ്‌ നേടിയ ക്രിക്കറ്റ്‌ ടീമിന്റെ ക്യാപ്‌റ്റനായിരുന്നു അദ്ദേഹം. എനിക്ക്‌ ക്രിക്കറ്റിനെക്കുറിച്ച്‌ ഒന്നുമറിയാതിരുന്നതു കൊണ്ട്‌ തന്നെ അദ്ദേഹത്തെ ഞാനത്ര പരിഗണിച്ചിരുന്നില്ല. പക്ഷേ, അദ്ദേഹം എന്നെ ആദ്യമായി ഇസ്‌ലാം പഠിപ്പിച്ച വ്യക്തിയായി. മൂന്നു വര്‍ഷത്തോളം ഞാന്‍ പഠിച്ചു. ഒരുപാട്‌ പുസ്‌തകങ്ങള്‍ വായിച്ചു. പലവട്ടം പാകിസ്‌താനിലേക്ക്‌ യാത്ര ചെയ്‌തു. പണ്ഡിതന്മാരോടും ലണ്ടനിലെയും പാകിസ്‌താനിലെയും സാധാരണക്കാരോടും ഞാന്‍ പല ചോദ്യങ്ങളും ചോദിച്ചു. മുന്നുവര്‍ഷത്തെ പഠനത്തിനു ശേഷം മറ്റാര്‍ക്കും വേണ്ടിയല്ല, എനിക്കുവേണ്ടി ഞാന്‍ ഇസ്‌ലാമാശ്ലേഷിച്ചു.
ഇസ്‌ലാമാശ്ലേഷിച്ചതിനു ശേഷം മുസ്‌ലിം ലോകത്തിലൂടെയുള്ള യാത്രകളെക്കുറിച്ച്‌ വിവരിക്കാമോ? നിങ്ങളുടെ പ്രതീക്ഷകളില്‍ നിന്നും പൊതു പാശ്ചാത്യധാരണകളില്‍ നിന്നും വളരെവ്യത്യസ്‌തമായിരുന്നുവോ മുസ്‌ലിംലോകം? 
ഏറെ ധാരണകളൊന്നും ഞങ്ങള്‍ക്കില്ല. പാകിസ്‌താനെക്കുറിച്ച്‌ മോശപ്പെട്ട വാര്‍ത്തകളല്ലാതെ നിങ്ങള്‍ കേള്‍ക്കുന്നില്ല. അതുകൊണ്ടുതന്നെ അവിടെ പ്രവേശിച്ച നിമിഷം മുതല്‍ ഞാനാ നാടിനെ ഇഷ്‌ടപ്പെട്ടു. അത്യാകര്‍ഷകമായ ഭൂപ്രകൃതിയും മലകളും പുല്‍ത്തകിടികളും മരുഭൂമികളുമുള്ള ഒരു സുന്ദര രാജ്യമാണത്‌. വളരെ ഉദാരരും നല്ല സൗഹൃദത്തോടെ പെരുമാറുന്നവരും തങ്ങള്‍ക്കുള്ളത്‌ എത്ര കുറച്ചായിരുന്നാലും നമ്മളുമായി പങ്കുവെക്കുന്നവരുമാണവര്‍. മലമ്പ്രദേശങ്ങളില്‍ താമസിക്കുന്ന ദരിദ്രരായ ആളുകള്‍ പോലും അങ്ങനെയാണ്‌. പല യാഥാര്‍ഥ്യങ്ങളും മനസ്സിലാക്കാനും ചിന്തിപ്പിക്കാനും എന്റെ യാത്രകള്‍ക്ക്‌ കഴിഞ്ഞു. ഏതാനും വര്‍ഷങ്ങള്‍ രണ്ട്‌ വ്യത്യസ്‌ത ലോകങ്ങളിലൂടെ യാത്ര ചെയ്യുകയായിരുന്നു ഞാന്‍. ചില നിര്‍ണായക നിമിഷങ്ങളെയും ഞാന്‍ നേരിട്ടു. പടിഞ്ഞാറ്‌ സമയം പണമാണ്‌ (time is money). പലവിധ സമ്മര്‍ദങ്ങളും ഉള്ളതിനാല്‍ ആളുകള്‍ മറ്റുള്ളവര്‍ക്കു വേണ്ടി സമയം ചെലവഴിക്കുകയില്ല. പാശ്ചാത്യ ലോകത്തെ ജനങ്ങളുടെ ജീവിതത്തില്‍ ദൈവികചിന്ത പൂര്‍ണമായും നഷ്‌ടപ്പെട്ടിരിക്കുന്നു. ദൗര്‍ഭാഗ്യവശാല്‍ പടിഞ്ഞാറ്‌ വിശ്വാസം വല്ലാതെ പരിമിതപ്പെട്ടിരിക്കുന്നു. എന്റെ പുസ്‌തകത്തിലൂടെ വിശ്വാസത്തിന്‌ അര്‍ഹമായ സ്ഥാനം നല്‍കാനാണ്‌ ഞാന്‍ ശ്രമിച്ചിരിക്കുന്നത്‌. അതെ, പാകിസ്‌താനില്‍ എല്ലാവരും ദൈവത്തിന്റെ നാമത്തിലാണ്‌ എല്ലാം ചെയ്യുന്നത്‌. ദൈവത്തില്‍ നിന്നുള്ള പ്രീതി പ്രതീക്ഷിച്ചുകൊണ്ട്‌ മറ്റുള്ളവര്‍ക്കുവേണ്ടി പലതും ത്യജിക്കുകയും ചെയ്യുന്നു.
നിങ്ങളുടെ ഇസ്‌ലാമാശ്ലേഷണത്തിന്‌ ദൈവം ഉപയോഗിച്ച ടൂള്‍ ആണ്‌ ഇമ്‌റാന്‍ ഖാന്‍ എന്ന്‌ നിങ്ങള്‍ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വിശ്വാസത്തിന്റെ ഏതു വശമാണ്‌ നിങ്ങളെ ഏറ്റവുമധികം സ്വാധീനിച്ചത്‌?
യഥാര്‍ഥത്തിലത്‌ ഒരു കാര്യം മാത്രമല്ല. പാവങ്ങള്‍ക്ക്‌ ഫ്രീയായി ചികിത്സ ലഭ്യമാക്കുന്നതിനായി ലാഹോറില്‍ അദ്ദേഹം ആശുപത്രി സ്ഥാപിച്ച രീതിയും എന്നില്‍ നല്ല മതിപ്പുളവാക്കി. ആശുപ്രത്രിക്കുള്ള ഫണ്ട്‌ ശേഖരണത്തിനായി വളണ്ടിയര്‍മാരുടെ കൂട്ടം രാവും പകലും പണിയെടുക്കുന്നു. ഒരര്‍ഥത്തില്‍ ദൈവത്തിന്‌ സേവനം ചെയ്യുന്ന പോലെ. ഈ ആശുപത്രി യും നിര്‍മാണം എന്ന വാഗ്‌ദാനം നിറവേറ്റുന്നതിനായി തന്റെ കരിയര്‍ പൂര്‍ണമായും ഉപേക്ഷിച്ചുകൊണ്ട്‌ ഒരു ജനസേവകനായി അദ്ദേഹം മാറി. ലോകത്തെ മുസ്‌ലിം കണ്ണുകളിലൂടെ കാണുന്ന അദ്ദേഹത്തിന്റെ ചിന്തയില്‍ നിന്നാണ്‌ ഇതുണ്ടായത്‌. മുമ്പ്‌ എനിക്കിത്‌ പരിചയമില്ല.
പരലോകം ലക്ഷ്യമാക്കുന്ന, വിശ്വാസികളല്ലാത്തവര്‍ക്കില്ലാത്ത, അല്‌പം വ്യത്യസ്‌തമായ കാഴ്‌ചപ്പാടാണ്‌ അദ്ദേഹത്തിന്‌ ലോകത്തെക്കുറിച്ചുള്ളത്‌. ദൈവത്തില്‍ ഇത്ര ഉറച്ച്‌ വിശ്വസിക്കുന്ന സ്വന്തം ഈമാനും അറിവും മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്ന ഒരാളെ ഞാനാദ്യമായി കാണുകയാണ്‌. യഥാര്‍ഥത്തില്‍ ഫിലോസഫി എന്നെ എന്നും ആകര്‍ഷിച്ചിരുന്നു. ഞാന്‍ വളരെയധികം സന്തോഷിക്കുകയും ആദ്യനിമിഷം തന്നെ അദ്ദേഹത്തിന്റെ കാഴ്‌ചപ്പാടില്‍ ആകര്‍ഷിക്കപ്പെടുകയും ചെയ്‌തു. തുടര്‍ന്ന്‌ വായന ആരംഭിച്ചു; ആ ഫിലോസഫി അന്വേഷിച്ചുകൊണ്ട്‌.
നിങ്ങളുടെ യാത്രകളില്‍ നിന്നും പഠനത്തില്‍നിന്നും ഇസ്‌ലാമിക തത്വശാസ്‌ത്രത്തിനും സംസ്‌കാരത്തിനും തുര്‍ക്കി എന്ത്‌ സംഭാവനകള്‍ നല്‍കി എന്നാണ്‌ നിങ്ങളുടെ വിലയിരുത്തല്‍?
എട്ട്‌ നൂറ്റാണ്ടിലേറെ നിലനിന്ന ഒട്ടോമാന്‍ സാമ്രാജ്യത്തിന്റെ ചരിത്രപരമായ വേരുകള്‍ വ്യക്തമായും ഇസ്‌ലാമിക തത്വശാസ്‌ത്രത്തിലും സൂഫിസത്തിലുമാണ്‌. അക്കാലഘട്ടത്തില്‍ പല തത്വചിന്തകരും പണ്ഡിതന്മാരും ഇസ്‌ലാമിക ചിന്തക്കും തത്വശാസ്‌ത്രത്തിനും മഹത്തായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്‌. നമുക്കെല്ലാം അറിയാവുന്ന പോലെ, ദൗര്‍ഭാഗ്യവശാല്‍, മുസ്‌തഫ കമാല്‍ അത്താതുര്‍ക്കിന്റെ കാലത്ത്‌ സൂഫിസവും ആത്മീയതയും വിലക്കപ്പെടുകയും പ്രാര്‍ഥിക്കാനായി ഒരുമിച്ചാല്‍ പോലീസ്‌ പിടിച്ചുകൊണ്ടുപോകാന്‍ സാധ്യതയേറുകയും ചെയ്‌തു. അതെല്ലാം തീര്‍ത്തും ദു:ഖകരമായിരുന്നു. എന്നാല്‍ ആ അവസ്ഥ ഇപ്പോള്‍ മാറിവരുന്നതായിട്ടാണ്‌ ഞാന്‍ മനസ്സിലാക്കുന്നത്‌.
നിങ്ങളുടെ ഇസ്‌ലാമാശ്ലേഷണത്തോട്‌ കൂട്ടുകാരുടെയും ബന്ധുക്കളുടെയും പ്രതികരണമെന്തായിരുന്നു?
ഞാനെന്തുകൊണ്ടാണ്‌ ഇസ്‌ലാമാശ്ലേഷിച്ചതെന്ന്‌ എന്റെ കുടുംബത്തിലുള്ളവര്‍ക്ക്‌ മനസ്സിലായില്ല. ഒരുപാട്‌ ചര്‍ച്ചകളും ഡിബേറ്റുകളും വീട്ടില്‍ നടന്നു. എങ്കിലും ഇപ്പോള്‍ എന്റെ വീട്ടുകാര്‍ എന്നെ പിന്തുണയ്‌ക്കുന്നു. ഞാന്‍ സന്തോഷവതിയാണെന്നതുകൊണ്ടാണ്‌ അവരെന്നെ പിന്തുണയ്‌ക്കുന്നത്‌. ഇസ്‌ലാം എന്നെ സന്തോഷിപ്പിക്കുന്നുവെങ്കില്‍ അവര്‍ക്കതിനോട്‌ എതിര്‍പ്പില്ല.ഒരു അഭിമുഖത്തില്‍ ബോബ്‌ ഗെല്‍ഡോഫ്‌ വിനയാന്വിതനായി പറഞ്ഞതുപോലെ, എനിക്ക്‌ വ്യത്യാസം വന്നിട്ടില്ല, എന്റെ പ്രകൃതം പഴയതുതന്നെയാണ്‌. എന്റെ പല ശീലങ്ങളും ഞാന്‍ മാറ്റിയെങ്കിലും. അതുകൊണ്ടുതന്നെ കുടുംബത്തിലുള്ളവര്‍ക്ക്‌ ഇനിയും എന്നെ അംഗീകരിക്കാതിരിക്കാനാവില്ല.
ഇസ്‌ലാമിശ്ലേഷിക്കുന്നതിനു മുമ്പ്‌ നിങ്ങള്‍ക്ക്‌ പല വി ഐ പികളുമായി പരിചയമുണ്ടായിരുന്നു. വിശ്വാസിനി ആയതിനു ശേഷം അവരെക്കുറിച്ചുള്ള ധാരണകള്‍ക്ക്‌ മാറ്റം വന്നോ?
എന്റെ വിശ്വാസവും ഞാനിപ്പോള്‍ വിശ്വസിക്കുന്ന മൂല്യങ്ങളും എല്ലാത്തിനെക്കുറിച്ചുമുള്ള എന്റെ കാഴ്‌ചപ്പാടില്‍ മാറ്റം വരുത്തി. ആളുകളെക്കുറിച്ചും എന്റര്‍ടെയ്‌ന്‍മെന്റ്‌ ബിസിനസിനെക്കുറിച്ചുള്ള കാഴ്‌ചപ്പാടിലും... ഞാനിപ്പോള്‍ ആളുകളെ വ്യത്യസ്‌ത കണ്ണുകളിലൂടെയും വ്യത്യസ്‌ത മൂല്യങ്ങളിലൂടെയുമാണ്‌ വിലയിരുത്തുന്നത്‌. അതാണ്‌ മതത്തിന്റെ സൗന്ദര്യം. യഥാര്‍ഥമായ ഒരു പാത പിന്തുടരാന്‍ വേണ്ട കരുത്തും ശക്തിയും അത്‌ നല്‍കുന്നു. അത്‌ അത്യാഹ്ലാദകരമായിരുന്നാലും അല്ലെങ്കിലും. ആഴത്തില്‍ ചിന്തിക്കുന്നവര്‍ക്ക്‌ അത്യാഹ്ലാദങ്ങളെല്ലാം അപ്രധാനമാണ്‌. എന്റെ വീക്ഷണത്തില്‍ ബോബ്‌ ഗെല്‍ഡോഫ്‌ ഇപ്പോഴും അസാധാരണ മനുഷ്യനാണ്‌. അദ്ദേഹം മാനവികതക്കും പാവപ്പെട്ടവര്‍ക്കും തന്റെ മക്കള്‍ക്കും തന്റെ കുടുംബക്കാര്‍ക്കും ചെയ്യുന്ന ഉപകാരങ്ങള്‍ കൊണ്ടുതന്നെ. ഉദാരത ആരംഭിക്കേണ്ടത്‌ സ്വഭവനത്തില്‍ നിന്നാണ്‌. നമ്മുടെ വീട്ടില്‍ നാം നല്ല വ്യക്തിയായിരിക്കണം എന്നതിനായിരിക്കണം മുന്‍ഗണന.
മുസ്‌ലിമായി ജീവിച്ചുകൊണ്ടുതന്നെയുള്ള അന്വേഷണത്തില്‍ ഞാന്‍ പലതും മനസ്സിലാക്കി. നമസ്‌കരിക്കുകയും നോമ്പെടുക്കുകയും ചെയ്യുന്ന എല്ലാ മുസ്‌ലിംകളും നല്ലവരല്ലെന്ന ദു:ഖസത്യവും ഞാനറിഞ്ഞു. ചിലര്‍ പ്രാര്‍ഥിക്കുകയും നോമ്പെടുക്കുകയും ചെയ്യുന്നുണ്ടാവാം. എന്നിട്ട്‌ ജീവിതത്തില്‍ വഞ്ചിക്കുകയും കളവ്‌ പറയുകയും ചെയ്യുന്നു. ഇത്‌ രണ്ടും എങ്ങനെയാണ്‌ ഒത്തുപോവുക?
ജര്‍മന്‍ മീഡിയ ഇസ്‌ലാമിനെ മോശമായി ചിത്രീകരിക്കുന്നത്‌ നിങ്ങളുടെ നാടിനോടുള്ള സമീപനത്തില്‍ മാറ്റം വരുത്തിയോ?
ന്യായമായ കാരണങ്ങളാല്‍ ഞാന്‍ ലണ്ടനിലാണ്‌ താമസിക്കുന്നത്‌. ഞാനാരാണെന്നറിഞ്ഞുകൊണ്ട്‌ എന്നെ ഇവിടെയുള്ളവര്‍ സ്വീകരിക്കുന്നതായി എനിക്കനുഭവപ്പെടുന്നതുകൊണ്ടാണിത്‌. ഇസ്‌ലാമും മുസ്‌ലിംകളുമായി ഇടപെടുന്ന കാര്യത്തില്‍ ജര്‍മനി ഇത്തിരി പിറകിലാണെന്നാണ്‌ എന്റെ അനുഭവം. വളരെ സജീവരാണിവിടുത്തെ മുസ്‌ലിംകള്‍. പ്രാദേശികമായും അന്താരാഷ്‌ട്രതലത്തിലും.
നിങ്ങള്‍ ഇസ്‌ലാമാശ്ലേഷിക്കുന്ന സമയത്തുണ്ടായിരുന്ന ഇസ്‌ലാമോഫോബിയയെക്കുറിച്ച്‌ നിങ്ങള്‍ പറഞ്ഞു. ഇതൊന്ന്‌ വിശദീകരിക്കാമോ? സെപ്‌തംബര്‍ 11നും അറബ്‌ വസന്തത്തിനും ശേഷം ഈ അവസ്ഥയ്‌ക്ക്‌ അടുത്തകാലത്ത്‌ എന്തെങ്കിലും മാറ്റമുണ്ടായോ?
ലണ്ടനില്‍ എനിക്കൊരു പ്രശ്‌നവുമുണ്ടായിട്ടില്ല. അതുകൊണ്ടാണ്‌ ഞാനിവിടെ തങ്ങുന്നത്‌. രണ്ട്‌ പ്രവണതകള്‍/അടിയൊഴുക്കുകള്‍ നിലവിലുണ്ടെന്ന്‌ ഞാന്‍ കരുതുന്നു: ഒന്ന്‌, നല്ല പ്രവണതയും മറ്റേത്‌ മോശം പ്രവണതയും. ഒരു വശത്ത്‌ -ഹലാല്‍ ഭക്ഷണവും ഉത്‌പന്നങ്ങളും കൂടുതല്‍ ലഭ്യമാണിവിടെ. ഹലാല്‍ ഉത്‌പന്നങ്ങളുടെ മാര്‍ക്കറ്റ്‌ 2.1 ട്രില്യണ്‍ ഡോളറിന്റെതാണിവിടെ. ഉപഭോക്താക്കളും ബിസിനസുകാരും ഈ രംഗത്തേയ്‌ക്ക്‌ കടന്നുവന്നുകൊണ്ടിരിക്കുന്നു. പൂര്‍ണമായും ഉപയോഗപ്പെടുത്താത്ത മാര്‍ക്കറ്റാണിത്‌. സാമ്പത്തികരംഗത്ത്‌ ഇത്‌ നല്ല ചലനങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു.
മുസ്‌ലിംകള്‍ക്കനുയോജ്യമായ വസ്‌ത്രങ്ങള്‍, അയഞ്ഞ കുപ്പായം എന്നിവ ഫാഷനായിക്കൊണ്ടിരിക്കുന്നു. ഇതെല്ലാം സന്തോഷകരമാണ്‌. എന്നാല്‍ മറുവശത്ത്‌ ഇസ്‌ലാമോഫോബിയയും പടരുന്നു. അതുകൊണ്ടാണ്‌ ഞാനെന്റെ പുസ്‌തകമെഴുതിയത്‌ (വ്യക്തമായും 9/11നു ശേഷവും മിഡില്‍ ഈസ്റ്റിലെ ഇപ്പോഴത്തെ ഭീതിതമായ സംഭവങ്ങള്‍ക്കു ശേഷവും). പ്രവാചകനെ ആക്ഷേപിച്ചുകൊണ്ടുള്ള സിനിമയുടൈ പേരില്‍ അമേരിക്കന്‍ അംബാസഡര്‍ കൊല്ലപ്പെട്ടു. സിനിമ വൃത്തികെട്ടതായിരുന്നു. എന്നാല്‍ അതൊരാളെ കൊല്ലാന്‍ കാരണമായിക്കൂടാ. ഇത്തരം സംഭവങ്ങള്‍ നമ്മെ സഹായിക്കുകയല്ല, പിന്നോട്ട്‌ തള്ളുകയാണ്‌ ചെയ്യുക.
1995ല്‍ ഇസ്‌ലാമാശ്ലേഷിച്ചതിനു ശേഷം ഇസ്‌ലാമിനെക്കുറിച്ച്‌ പരസ്യമായി സംസാരിക്കാന്‍ എന്താണ്‌ ഇത്രകാലം കാത്തുനിന്നത്‌?
എന്റെ ജോലികള്‍ നഷ്‌ടപ്പെട്ടതിനു ശേഷം ഞാനാകെ സങ്കടത്തിലായിരുന്നു. മുസ്‌ലിമായത്‌ എന്റെ കരിയറിനെ വല്ലാതെ ബാധിച്ചു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ നേരെയാവുകയാണ്‌. മീഡിയയുടെ നെഗറ്റീവായ പ്രചാരണം മൂലം സംഭവിച്ചത്‌ തീര്‍ച്ചയായും വളരെ മോശമായിരുന്നു. എന്റേതായ സംഭാവനകള്‍ നല്‍കാന്‍ ഞാനാഗ്രഹിച്ചു. എന്നാല്‍ ഞാനതിന്‌ വേണ്ടത്ര ഒരുങ്ങിയിരുന്നില്ല. എം ടി വിയിലെ ജോലിയ്‌ക്കു ശേഷം എന്തിനെക്കുറിച്ച്‌ സംസാരിക്കാനാണ്‌ എനിക്ക്‌ കഴിയുക. എനിക്ക്‌ വേണ്ടത്ര അറിവുണ്ടായിരുന്നില്ല. ശൈഖ്‌ അന്ന്‌ എന്നോടു പറഞ്ഞു: ``നിങ്ങളുടെ ദീന്‍ ആദ്യമായി നിങ്ങളുടെ വിശ്വാസത്തെ ഭദ്രമാക്കട്ടെ, അതില്‍ നിങ്ങള്‍ക്ക്‌ സംതൃപ്‌തി തോന്നട്ടെ.'' ആ ഉപദേശം ലഭിച്ചതില്‍ എനിക്ക്‌ വളരെ സന്തോഷമുണ്ട്‌. ഏതാണ്ട്‌ ഇരുപതു വര്‍ഷത്തെ വായനക്കുശേഷം കൂടുതല്‍ ആത്മവിശ്വാസത്തോടെ ഇപ്പോളെനിക്ക്‌ ഇസ്‌ലാമിനെക്കുറിച്ച്‌ സംസാരിക്കാനാവും.
`ഇന്‍സ്‌പയേര്‍ഡ്‌ ബൈ മുഹമ്മദ്‌' (Inspired by Muhammad)കാമ്പയിനില്‍ നിങ്ങളും പങ്കെടുത്തല്ലോ. ആ കാമ്പയിനെക്കുറിച്ച്‌ ചെറുതായൊന്ന്‌ പറയാമോ?
പ്രവാചകന്‍ മുഹമ്മദ്‌(സ) നെക്കുറിച്ചും അദ്ദേഹത്തിന്റെ അധ്യാപനങ്ങളെക്കുറിച്ചുമുള്ള പോസ്റ്ററുകള്‍ രണ്ടു വര്‍ഷം മുമ്പ്‌ ഞങ്ങള്‍ ബസുകളിലും ടാക്‌സികളിലും ഭൂഗര്‍ഭ ട്രെയിനുകളിലും പതിച്ചിരുന്നു. എന്റെ മുദ്രാവാക്യം `ഞാന്‍ പരിസ്ഥിതിയില്‍ വിശ്വസിക്കുന്നു. അതുപോലെ മുഹമ്മദ്‌(സ)യിലും വിശ്വസിക്കുന്നു' എന്നതായിരുന്നു. ചില തെറ്റിദ്ധാരണകള്‍ തകര്‍ക്കുന്നതിനു മാത്രമായിരുന്നു അത്‌. ഒരു മാര്‍ക്കറ്റ്‌ റിസേര്‍ച്ച്‌ ഏജന്‍സിയായ യൂഗോവ്‌ (YouGov) ന്റെ പിന്തുണയോടെയാണ്‌ ഞങ്ങളിത്‌ ചെയ്‌തത്‌. യൂഗോവിന്റെ സര്‍വേയില്‍ കണ്ടെത്തിയത്‌ ബ്രിട്ടനിലെ 50 ശതമാനം ആളുകള്‍ ഇസ്‌ലാം ഭീകരവാദമാണെന്ന്‌ കരുതുന്നുവെന്നും 58 ശതമാനം ആളുകള്‍ ഇസ്‌ലാം അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന്‌ കരുതുന്നുവെന്നും. 69 ശതമാനം ആളുകള്‍ ഇസ്‌ലാം സ്‌ത്രീകളെ അടിച്ചമര്‍ത്തുന്ന മതമായി കാണുന്നുവെന്നുമാണ്‌. ഇവിടത്തെ ആളുകള്‍ പൊതുവെ എങ്ങനെയാണ്‌ ചിന്തിക്കുന്നതെന്ന്‌ ഇത്‌ കാണിക്കുന്നു. യൂറോപ്പില്‍ വളരെ മോശമാണവസ്ഥ. അതുകൊണ്ട്‌ നമുക്കെല്ലാം പിടിപ്പത്‌ പണിയുണ്ട്‌.
ഒരു സ്‌ത്രീയെന്ന നിലയില്‍ ഇസ്‌ലാം എന്തു നല്‍കി?
ഇസ്‌ലാമെനിക്ക്‌ മാന്യത നല്‌കി. ഞാന്‍ സെക്‌സ്‌ ഒബ്‌ജെക്‌ട്‌ എന്ന നിലയിലല്ല, വ്യക്തി എന്ന നിലയില്‍ ആദരിക്കപ്പെടുന്നു. ഉദാഹരണമായി എബ്‌റു
ടി വി (Ebru TV) എന്ന ടി വി സ്റ്റേഷനുവേണ്ടി ജോലി ചെയ്‌തു. അവിടെ എല്ലാവരും വളരെ മാന്യമായാണ്‌ എന്നോട്‌ പെരുമാറിയത്‌. ഒരാളും ശൃംഗരിക്കാന്‍ വന്നില്ല. എന്നാല്‍ പടിഞ്ഞാറുള്ള ടി വി സ്റ്റേഷനുകളില്‍ ജോലി ചെയ്യുമ്പോള്‍ പലപ്പോഴും അശ്ലീല പദപ്രയോഗങ്ങള്‍ കേള്‍ക്കേണ്ടി വരും. പൊതുവെ പാശ്ചാത്യ ലോകത്തെ മുഖ്യാധാരാ സമൂഹം ലൈംഗിക അതിപ്രസരത്തിന്റെ പിടിയിലാണ്‌. സ്‌ത്രീകളോട്‌ വ്യംഗ്യോക്തികളുപയോഗിക്കലും പ്രേമ പ്രകടനങ്ങളും വ്യാപകമാണവിടെ. എന്നാല്‍ മുസ്‌ലിം പശ്ചാത്തലത്തില്‍ ഇത്‌ സംഭവിക്കുന്നില്ല. ആളുകള്‍ വളരെ ആദരവോടെ പെരുമാറുന്നു. തീര്‍ച്ചയായും ഞാനതിഷ്‌ടപ്പെടുന്നു.
മുമ്പ്‌ ഇസ്‌ലാമാശ്ലേഷിച്ച ക്യാറ്റ്‌ സ്റ്റീവന്‍സ്‌ (യൂസുഫ്‌ ഇസ്‌ലാം) തുടക്കത്തില്‍ സംഗീതം പോലുള്ളവയില്‍ നിന്ന്‌ അകന്ന്‌ നിന്നിരുന്നു. എന്നാല്‍ ഈ അടുത്തകാലത്ത്‌ അദ്ദേഹത്തിന്റെ സംഗീതത്തോടുള്ള നിലപാട്‌ മൃദുവാകുകയും തുടക്കത്തില്‍ തെറ്റിദ്ധരിക്കപ്പെട്ടതായി സമ്മതിക്കുകയും ചെയ്‌തു. മുസ്‌ലിമായതിനുശേഷം ഇസ്‌ലാമിനോടുള്ള നിലപാടില്‍ മാറ്റമുണ്ടായോ?
ഇസ്‌ലാമുമായി തുടര്‍ച്ചയായ ബന്ധമാണ്‌ എന്റേത്‌. എന്നെ സംബന്ധിച്ചിടത്തോളം ക്രമേണ കൂടുതലായി കീഴ്‌പ്പെടുകയും വഴങ്ങുകയും ചെയ്യേണ്ടുന്ന വഴിയാണിത്‌. ഇസ്‌ലാം അങ്ങനെയല്ലെന്ന്‌ എനിക്ക്‌ പറയാനാവില്ല. അത്‌ ഇസ്‌ലാമിന്റെ വ്യത്യസ്‌തമായ ഉപയോഗമാണ്‌. ഭാഗ്യവശാല്‍ ഇസ്‌ലാമിന്റെ കൂടുതല്‍ ആത്മീയമായ അധ്യാപനങ്ങളാണ്‌ എന്നെ സ്വാധീനിച്ചത്‌. ഇസ്‌ലാമില്‍ പ്രവേശിച്ച അന്ന്‌ മുതല്‍ ഇസ്‌ലാമിന്റെ അധ്യാപനങ്ങള്‍ കൂടുതല്‍ കൂടുതലായി പ്രാവര്‍ത്തികമാക്കാനാണ്‌ ഞാന്‍ ശ്രമിച്ചിട്ടുള്ളത്‌. മുമ്പ്‌ എനിക്ക്‌ ഇസ്‌ലാമിനെക്കുറിച്ച്‌ തുറന്ന്‌ സംസാരിക്കാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ ഞാനിപ്പോള്‍ കൂടുതല്‍ ഊര്‍ജസ്വലയും ഈ സുന്ദര ദീനിനെക്കുറിച്ച്‌ വാചാലയുമാണ്‌. ഇനി ഞാന്‍ നിശ്ശബ്‌ദയല്ല.
പടിഞ്ഞാറും ഇസ്‌ലാമും കൂടുതല്‍ സഹവര്‍ത്തിത്വത്തോടെ എങ്ങനെ മുന്നോട്ടു പോകുമെന്നാണ്‌ നിങ്ങളുടെ അഭിപ്രായം?
എനിക്ക്‌ തികച്ചും പോസിറ്റീവായ കാഴ്‌ചപ്പാടാണുള്ളത്‌. കൂടുതല്‍ കൂടുതല്‍ മുസ്‌ലിംകള്‍ പടിഞ്ഞാറ്‌ ജനിക്കുകയും അവിടത്തെ വിദ്യാഭ്യാസ സംവിധാനത്തിലൂടെ കടന്നുപോവുകയും കേവലം മുസ്‌ലിം സമുദായത്തിലൊതുങ്ങാതെ സമൂഹത്തിലെ മുഖ്യധാരാ ജോലികള്‍ ഏറ്റെടുക്കുകയും ചെയ്യുന്നതോടെ അവസ്ഥ കൂടുതല്‍ മെച്ചപ്പെടും. വ്യക്തി സമ്പര്‍ക്കങ്ങളിലൂടെ മാത്രമാണ്‌ തെറ്റിദ്ധാരണകള്‍ നീങ്ങിപ്പോവുക. നിങ്ങള്‍ക്കറിയാത്ത ഒന്നിനെക്കുറിച്ച്‌ നിങ്ങള്‍ പെട്ടെന്ന്‌ കേള്‍ക്കുന്നു. അതോടെ നിങ്ങളുടെ മനസ്സ്‌ മാറുന്നു. അതുകൊണ്ട്‌ ഇടപെടുക, സമൂഹവുമായി ഇടപഴകുക (കേവലം സാമുദായിക മേഖലകളിലൊതുങ്ങാതെ) എന്നത്‌ അതിപ്രധാനമാണെന്ന്‌ ഞാന്‍ കരുതുന്നു. ദൗര്‍ഭാഗ്യവശാല്‍ ജര്‍മനിയില്‍ ഇരുഭാഗത്തുനിന്നും പരസ്‌പരം ഇടപെടല്‍ ഉണ്ടാകുന്നില്ല.
മക്കയില്‍ നിന്ന്‌ എംടിവിയിലേക്ക്‌ ചേക്കാറാന്‍ ആഗ്രഹിക്കുന്ന ഒരുപാട്‌ മുസ്‌ലിം പെണ്‍കുട്ടികളുണ്ട്‌. എന്നാല്‍ നിങ്ങള്‍ എംടിവിയില്‍ നിന്ന്‌മക്കയിലേക്കാണ്‌ പോയത്‌. അവര്‍ക്കുള്ള നിങ്ങളുടെ സന്ദേശമെന്താണ്‌?
എന്റെ പുസ്‌തകം വായിച്ച്‌ പ്രചോദനം നേടൂ. ഞാന്‍ എംടിവിയിലായിരുന്നു. അത്‌ അന്തിമമായ സന്തോഷം തരില്ല. വിശ്വാസത്തിലൂടെ സന്തോഷം നേടുക, അപ്പോഴും നിങ്ങള്‍ക്ക്‌ എംടിവി കാണാം. വിശ്വാസം എന്ന സമ്പത്തുണ്ടെങ്കില്‍ അതുതന്നെയാണ്‌ ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള സന്തോഷവും സംതൃപ്‌തിയും നല്‌കുന്നത്‌. ഉപഭോഗസംസ്‌കാരമോ എംടിവിയോ ആ സന്തോഷം തരില്ല.
വിവ.സിദ്ദീഖ്‌ ചിറ്റേത്തുകുടിയില്‍

സാമൂഹിക ദ്രോഹവും മതനേതാക്കളുടെ മൗനവും



മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണക്കടുത്ത് പട്ടിക്കാട്ട് കഴിഞ്ഞ ദിവസം വിപുലമായ ഒരു ജനകീയ സമരം നടന്നു. കരുവമ്പാറ തെക്കന്‍ മലയില്‍ പ്രവര്‍ത്തിക്കുന്ന ക്രഷര്‍യൂനിറ്റും ക്വാറിയും നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധ മാര്‍ച്ചും സമരവും സംഘടിപ്പിച്ചത്. ദിനംപ്രതി ലക്ഷം ലിറ്റര്‍ വെള്ളമൂറ്റാനും നാലര ലക്ഷം ടണ്‍ വിവിധയിനം കല്ലുകള്‍ പൊട്ടിക്കാനും അനുമതി വാങ്ങി, 95 ഏക്കര്‍ സ്ഥലം കേന്ദ്രീകരിച്ചാണ് ക്രഷര്‍ പ്രവര്‍ത്തിക്കുന്നത്. നൂറോളം കുടുംബങ്ങളെ നേരിട്ടും ഇരുനൂറോളം കുടുംബങ്ങളെ പരോക്ഷമായും ബാധിക്കുന്നതാണ് ക്രഷറിന്‍െറ പ്രവര്‍ത്തനം. പരിസരപ്രദേശങ്ങളിലെ മുഖ്യ ജലസ്രോതസ്സ് കരുവമ്പാറ തെക്കന്‍ മലയാണ്. അത് തകര്‍ക്കപ്പെട്ടാല്‍ പരിസരവാസികള്‍ കടുത്ത വെള്ളക്ഷാമമനുഭവിക്കും. പാതിരാത്രിപോലും പേടിപ്പെടുത്തുന്ന ഭീകര ശബ്ദമാണ് ക്രഷര്‍ പൂര്‍ണാര്‍ഥത്തില്‍ പ്രവര്‍ത്തിക്കുമ്പോഴുണ്ടാവുക. ഇതുണ്ടാക്കുന്ന പ്രയാസം പറയേണ്ടതില്ലല്ലോ. ഗര്‍ഭിണികളുടെയും കുട്ടികളുടെയും ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് വരുത്തുന്ന വിപത്ത് ഊഹിക്കാവുന്നതേയുള്ളൂ. വായുവിലും വെള്ളത്തിലും മാരകമായ മാലിന്യം കലരാനും ഇതിടവരുത്തുന്നു. ഇങ്ങനെ നൂറുകണക്കിന് ആളുകളുടെ നിത്യജീവിതത്തെ ദുരിതപൂര്‍ണവും അപകടകരവുമാക്കുന്നതിനാലാണ് ഒരു പ്രദേശത്തെ ജനം ഒന്നാകെ ജാതി, മത, രാഷ്ട്രീയ ഭേദമില്ലാതെ പ്രതിഷേധവുമായി രംഗത്തെത്തിയത്.
നാം ഈ ഭൂമിയിലേക്ക് വന്നപ്പോള്‍ ശ്വസിക്കാനാവശ്യമായ വായുവോ കുടിക്കാനുള്ള വെള്ളമോ നില്‍ക്കാന്‍ വേണ്ട ഇടമോ കൊണ്ടുവന്നിട്ടില്ല. പാറയും പറമ്പും പാടവും പര്‍വതവും തോടും കുളവും കായലും പുഴയുമൊന്നുമായല്ല നാം പിറന്നുവീണത്. പോകുമ്പോള്‍ ഇതൊന്നും കൊണ്ടുപോവുകയുമില്ല. അതിനാല്‍, ഇതൊന്നും നമ്മുടേതല്ല. ദാതാവായ ദൈവത്തിന്‍േറതാണ്. നമുക്കുള്ളത് ഉപയോഗാനുമതിയാണ്. അതും നിരുപാധികമല്ല. ഇവിടത്തെ പര്‍വതങ്ങളുടെയും പാടങ്ങളുടെയും തോടുകളുടെയും കുളങ്ങളുടെയും മേല്‍ നമുക്കുള്ളത്ര ഉപയോഗാനുമതി മുഴുവന്‍ ജനങ്ങള്‍ക്കുമുണ്ട്. എല്ലാ ജീവജാലങ്ങള്‍ക്കുമുണ്ട്.
ഭൂമിയില്‍ മനുഷ്യന് ഏറ്റവും കൂടുതല്‍ ആവശ്യമുള്ള പ്രധാന ഭൗതിക പദാര്‍ഥം വായുവാണ്; അത് കഴിഞ്ഞാല്‍ വെള്ളവും. അതുകൊണ്ടുതന്നെ ശുദ്ധവായുവും നിര്‍മലമായ വെള്ളവും ഏതൊരാളുടെയും പ്രാഥമികാവശ്യമാണ്. അതാര്‍ക്കും നിഷേധിക്കപ്പെടാവതല്ല. അതിനാല്‍, വായുവിലും വെള്ളത്തിലും വിഷവും മാലിന്യവും കലര്‍ത്തുന്നത്, ഭക്ഷ്യ വസ്തുക്കളില്‍ വിഷം കലര്‍ത്തി മനുഷ്യരെ നശിപ്പിക്കുന്നതിനേക്കാള്‍ ക്രൂരവും കുറ്റകരവുമാണ്. കാന്‍സര്‍പോലുള്ള ഏറെ പ്രയാസകരമായ രോഗങ്ങള്‍ക്കിടവരുത്തുന്ന മാരക വസ്തുക്കള്‍ വായുവിലും വെള്ളത്തിലും കലര്‍ത്തി ഇഞ്ചിഞ്ചായി കൊല്ലുന്നതാണ് വിഷംകൊടുത്ത് മിനിറ്റുകള്‍ കൊണ്ട് മരണം വരുത്തുന്നതിനേക്കാള്‍ അസഹനീയം. വീട് നിര്‍മിക്കുമ്പോള്‍ പോലും അയല്‍വാസിയുടെ ശുദ്ധവായുവിന് തടസ്സമുണ്ടാവരുതെന്നും വീട്ടിലെ മലിനജലം പരിസരവാസികള്‍ക്ക് പ്രയാസം സൃഷ്ടിക്കുംവിധം പുറത്തേക്കൊഴുക്കരുതെന്നും കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മൂത്രമൊഴിച്ച് മലിനമാക്കരുതെന്നും ഇസ്ലാം കണിശമായി കല്‍പിക്കാനുള്ള കാരണവും അതുതന്നെ. ശുദ്ധവായുവും വെള്ളവും കവര്‍ന്നെടുക്കുന്നത് മറ്റുള്ളവരുടെ സമ്പത്ത് കട്ടെടുക്കുന്നതിനേക്കാള്‍ കടുത്ത അപരാധമാണ്. നിര്‍ബന്ധിതാവസ്ഥയില്‍ അനിവാര്യമായി സംഭവിച്ചുപോകുന്നവക്ക് മാത്രമേ ഇതില്‍ ഇളവ് പ്രതീക്ഷിക്കാവൂ.
ആയിരക്കണക്കിന് കൊല്ലങ്ങളിലൂടെ കടന്നുപോയ എണ്ണിയാലൊടുങ്ങാത്ത ജനകോടികള്‍ ഭദ്രമായി കാത്തുസൂക്ഷിച്ച എത്രയെത്ര പര്‍വതങ്ങളും പാറകളുമാണ് കഴിഞ്ഞ കാല്‍നൂറ്റാണ്ടിനകം ഈ ആസുര കാലഘട്ടത്തിലെ ആര്‍ത്തി മൂത്ത മനുഷ്യര്‍ തകര്‍ത്ത് തരിപ്പണമാക്കിയത്. എത്രയെത്ര തോടുംപാടവും കുളവും കായലുമാണ് മണ്ണിട്ട് നികത്തി നശിപ്പിച്ചത്. ഈ നില തുടര്‍ന്നാല്‍ ഏതാനും പതിറ്റാണ്ടുകള്‍ കഴിയുമ്പോഴേക്കും കേരളം തോടുംപാടവും നീര്‍ത്തടങ്ങളും, പര്‍വതവും പാറയുമില്ലാത്ത കോണ്‍ക്രീറ്റ് കാടായി മാറുകയില്ലേ? നമ്മെപ്പോലെത്തന്നെ വരുംതലമുറകള്‍ക്കും ഉപയോഗാനുമതിയുള്ള ഇവയൊക്കെ തകര്‍ക്കാനും കവര്‍ന്നെടുക്കാനും ആരാണ് നമുക്ക് അധികാരം നല്‍കിയത്? മലകളെ ഭൂമിയുടെ സന്തുലിതത്വത്തിനായാണ് താന്‍ സൃഷ്ടിച്ചതെന്ന് ദൈവം വിളംബരംചെയ്യുന്നു; വെള്ളം തന്‍െറ സൃഷ്ടികള്‍ക്കായി നല്‍കിയ അതി മഹത്തായ അനുഗ്രഹമാണെന്നും. അതുകൊണ്ടുതന്നെ നമ്മുടെ നാട്ടില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രകൃതിക്കുനേരെയുള്ള കൈയേറ്റം കടുത്ത ദൈവധിക്കാരമാണ്; കൊടിയ മതനിഷേധവും മാപ്പര്‍ഹിക്കാത്ത കുറ്റവുമാണ്.
തെറ്റുകുറ്റങ്ങളില്‍ ഏറ്റവും ഗുരുതരവും പൊറുക്കപ്പെടാന്‍ പ്രയാസകരവുമായത് മനുഷ്യന്‍ മനുഷ്യനോട് ചെയ്യുന്നവയാണ്. ആരാധനാ കര്‍മങ്ങള്‍ ഉപേക്ഷിക്കുന്നത് മനുഷ്യന്‍ ദൈവത്തോട് ചെയ്യുന്ന അപരാധമാണ്. മാപ്പപേക്ഷിക്കുന്നവര്‍ക്ക് ദൈവമത് പൊറുത്തുകൊടുത്തേക്കാം. എന്നാല്‍, മറ്റുള്ളവര്‍ക്ക് പ്രയാസവും ദ്രോഹവും വരുത്തുന്നത് അതിനേക്കാള്‍ എത്രയോ ഇരട്ടി കുറ്റകരവും ശിക്ഷാര്‍ഹവുമാണ്. തങ്ങളുടെ പ്രവര്‍ത്തനം കാരണം പ്രയാസമനുഭവിക്കുന്നവര്‍ മാപ്പാക്കിയാലേ ദൈവം അത് പൊറുക്കുകയുള്ളൂ. വായുവിലും വെള്ളത്തിലും മാരകമായ വസ്തുക്കള്‍ കലരാന്‍ ഇടവരുന്ന കാര്യങ്ങള്‍ ചെയ്യുന്നത് മറ്റെന്തിനേക്കാളും ഗൗരവമേറിയ കൊടും പാപമാണ്. കാരണം, അത് ഏതെങ്കിലും ഒന്നോ രണ്ടോ ആളുകളെ മാത്രമല്ല, ഒരു പ്രദേശത്തെ ഒന്നായാണ് ബാധിക്കുക; ഏതെങ്കിലും തലമുറയെ മാത്രമല്ല; തലമുറകളെയാണ് അപകടപ്പെടുത്തുക. പ്രകൃതിക്കുനേരെയുള്ള കൈയേറ്റവും ഇവ്വിധംതന്നെ. തകര്‍ക്കപ്പെടുന്ന മലകളും പാറകളും നികത്തപ്പെടുന്ന പാടങ്ങളും തോടുകളും പുനര്‍നിര്‍മിക്കാന്‍ ആര്‍ക്കും സാധ്യമല്ലെന്ന വസ്തുത വിസ്മരിക്കാവതല്ല. ഭൂമിയിലുള്ളതൊക്കെയും തനിക്കും തന്‍െറ തലമുറക്കുമാണെന്ന ധാരണ അത്യന്തം അപകടകരമത്രെ.
ശുദ്ധവായു ശ്വസിക്കാനും ശുദ്ധജലം കുടിക്കാനും ശാന്തമായി ഉറങ്ങാനുമുള്ള മറ്റുള്ളവരുടെ അവകാശം കവര്‍ന്നെടുത്താല്‍, ജീവിതകാലം മുഴുവന്‍ ചെയ്യുന്ന ആരാധനാകര്‍മങ്ങളുടെ സദ്ഫലം തന്നാല്‍ കഷ്ടനഷ്ടങ്ങളനുഭവിക്കുന്നവര്‍ക്ക് നല്‍കേണ്ടിവരും. മതിയാകാതെവന്നാല്‍ അവരുടെ പാപങ്ങളൊക്കെയും ഏറ്റെടുക്കാനും അങ്ങനെ ശിക്ഷാര്‍ഹനാകാനും നിര്‍ബന്ധിതനാകും. ഏറെപ്പേരും സാമൂഹികദ്രോഹ വൃത്തികളുടെ കുറ്റത്തിന്‍െറ ഗൗരവം ഇവ്വിധം ഉള്‍ക്കൊള്ളാറില്ലെന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ ദൈവത്തില്‍ വിശ്വസിക്കുകയും പരലോകബോധമുള്‍ക്കൊള്ളുകയും ആരാധനാ കാര്യങ്ങളില്‍ നിഷ്ഠപുലര്‍ത്തുകയും ചെയ്യുന്ന പലരും മറ്റുള്ളവര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും വന്‍ വിപത്തുകള്‍ വരുത്തുന്ന സാമൂഹിക വിദ്രോഹ വൃത്തികളില്‍ വ്യാപൃതരാവുന്നു. ജീവിക്കാന്‍ മാര്‍ഗമില്ലാതെ പട്ടിണിയും പ്രാരബ്ധവുമായി പ്രയാസപ്പെടുന്നവരല്ല പ്രകൃതിക്കുനേരെ കൈയേറ്റം നടത്തി ജനദ്രോഹ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നത്, കോടിപതികളും ലക്ഷപ്രഭുക്കളുമാണ്. അതുകൊണ്ടുതന്നെ നിര്‍ബന്ധിതാവസ്ഥയുടെ ഇളവുപോലും അവര്‍ക്ക് ലഭിക്കുകയില്ല.
ഇവിടെ യഥാര്‍ഥ കുറ്റവാളികള്‍ മതപണ്ഡിതന്മാരും നേതാക്കളുമാണ്. തീര്‍ത്തും ഐച്ഛികമായ കര്‍മശാസ്ത്ര പ്രശ്നങ്ങളില്‍ തങ്ങളംഗീകരിച്ചതില്‍നിന്ന് വ്യത്യസ്തമായ രീതി സ്വീകരിച്ചവരെ ബോധവത്കരിക്കാനും ഉപദേശിക്കാനും തിരുത്താനും തിടുക്കംകാണിക്കുന്ന മതനേതാക്കള്‍ അതിനേക്കാള്‍ എത്രയോ ഗുരുതരമായ സാമൂഹിക പ്രശ്നങ്ങളില്‍ കുറ്റകരമായ മൗനം പാലിക്കുന്നു. മതപണ്ഡിതന്മാര്‍ പൈശാചികമായ ഈ മൗനംവെടിഞ്ഞ്, വായുവിലും വെള്ളത്തിലും മണ്ണിലും വിണ്ണിലും മാലിന്യം കലര്‍ത്തുകയും പാറയും പര്‍വതവും തകര്‍ക്കുകയും തോടും പാടവും തൂര്‍ക്കുകയും അന്തരീക്ഷത്തെ വിഷമയമാക്കുകയും അങ്ങനെ ജനജീവിതത്തെ ദുസ്സഹവും ദുരിതപൂര്‍ണവുമാക്കുകയും ലോകാവസാനംവരെയുള്ള ദൈവസൃഷ്ടികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്ത് പ്രകൃതിയെ നശിപ്പിക്കുകയും ചെയ്യുന്നവരെ ബോധവത്കരിക്കുകയും വരാനിരിക്കുന്ന കൊടിയ ശിക്ഷയെക്കുറിച്ച് താക്കീത് നല്‍കുകയുമാണെങ്കില്‍ വമ്പിച്ച മാറ്റമുണ്ടാകും. ജനകീയ സമരങ്ങള്‍ അനിവാര്യമായിവരുന്ന സാമൂഹിക ദ്രോഹ വൃത്തികളില്‍ മതവിശ്വാസികളും പങ്കാളികളാകുന്നത് ഒരു പരിധിയോളമെങ്കിലും മതപണ്ഡിതന്മാരും നേതാക്കളും തങ്ങളുടെ ബാധ്യതകള്‍ യഥാവിധി നിര്‍വഹിക്കാത്തതിനാലാണ്. ബോധവത്കരണ ശ്രമങ്ങളിലെ മുന്‍ഗണനാ ക്രമം പാലിക്കാത്തതിനാലാണ്.

The World Before Mohammad The Messenger Of God


Egypt had a long and well known history of slavery. Both the Old Testament (Torah) and the Glorious Quran gives solid evidences on presence of Slavery in the African country.

Torah On The Presence of Slavery in Egypt 
It is a well known history that the Israelites were being kept as slaves in Egypt. It was prophet Moses who rescued them from the persecutions in Egypt. It was Moses who brought the children of Israel out of Egypt the house of slavery.

"Then take care lest you forget the LORD, who brought you out of the land of Egypt, out of the house of slavery.” – Deuteronomy 6:12

Here, the Israelites were being reminded of the blessings of Almighty God that He took them out of persecution i.e. out of Egypt.

Quran - On The Presence of Slavery In Egypt

The ten sons of prophet Jacob who were in Egypt, plotted to kill their own blood brother prophet Joseph who was a child. Eventually they decided to abandon him and they threw him inside a well.

Later on, there came a caravan of travellers.

"And there came a caravan of travellers and they sent their water-drawer, and he let down his bucket (into the well)." - Quran 12:19.

One of the traveller found a boy in the well.


"He said: "What good news! Here is a boy.'' - Quran 12:19.

They made him a commodity to be sold in the market.

"So they hid him as merchandise (a slave)." - Quran 12:19.

And they sold him in the slave market.

"And they sold him for a few Dirhams." - Quran 12:20.


Both the above testimonies show the presence of the centuries old practices of slavery in the Egyptian soil. Other historical sources also clearly confirm this point.

"There were four classes of property. The first was that of immovables, to which belonged land; the second, movables which were inanimate, such as tools, clothing, money, etc. ; the third, movables which were animate, such as animals and slaves." - THE LAW OF EGYPT - Page 63, Historical Jurisprudence by Guy Carleton Lee.  

In Egypt, the slaves were counted along with the domestic animals such as cow, sheep, dog etc.

The World Before Mohammad The Messenger Of God

A glimpse on the conditions of this world before the arrival of Mohammad The Messenger of God would help to understand how he put forward his message that was claimed to be the revelations from Almighty God. Learning the conditions of the world before his arrival  would help to understand how he cured The Cancer that this planet was affected with.

The Roman Empire and its alliance were fully immersed in slavery. They built amphitheatres for Gladiators The Bloody-Sport.  Now comes the Egypt. 


In his account on the eastern countries like Egypt, Briffault explains the secrets of the east.

"A somewhat unpleasant admission has to be made. That inevitable sequence of events,  that absolutism of the great empires of the morning- land's, that wholesale subjugation of human herds, that unresisted tyranny which was founded in the very heart of the slave," - SECRET OF THE EAST, Page 108, Making of Humanity by Robert Briffault.

'Wholesale subjugation of human herds' - These are the precise words used by Briffault to explain the plight of the cattle-grade population who were called slaves. The absolutism of the empires was imposed on the slave population. Those helpless slave population had to bare all such autocratic rulers with unresisted tyranny.

It went well beyond those tyrannies. They had to mentally prostrate before the 'divine power' to keep their lives alive.

"in mental prostration before divine power, that fearful, willing, loyal abjection, that kismet of the river-lands, that terrible secret of the East -" - Ibid.

- For the slave population, their masters were their 'God'.


The Foundation Of Egypt

"The glory and the majesty of ancient Greece and Rome, as of ancient Egypt, had for their foundation a system of widespread slavery." - Jawaharlal Nehru, Page 83, Glimpses of World History.

Going through the pages of history, It can be very clearly seen that the world was immersed in the practices of slavery. No country of this world was completely free from using humans as slaves. The terrible secret of Egypt was the foundation of widespread slavery.

"That terrible secret of the East - was the foundation, the indispensable foundation of civilization. Without it Greece, Europe would have been impossible. I call it an "unpleasant admission " because it would be fine to be able to say that human civilization is the child of freedom, that it is incompatible with tyranny and slavery." - Page 109, Making of Humanity by Robert Briffault.

Civilization is one of the indispensable part of human growth throughout the history. Egypt was not different from the rest of the world. It had a great civilization. But those civilization was marred by the practices of slavery

Civilization Built Using Kurbash

Kurbash is a tool for punishment. It is flexible and is about a yard in length. Egypt was known for the use of Kurbash. They used the Kurbash to discipline animals and slaves.


"As a matter of fact men never bethought themselves of building decent homes for themselves until they had seen gorgeous palaces and temples built with the tears and blood of thousands;" - Ibid, Page 109.

- Slaves were the 'manufacturing machines' for building enormous palaces.

"They never bethought themselves of living in reasonable comfort until they had witnessed the opulence and luxurious orgies of satraps and kings; they never bethought themselves of controlling the forces of nature till herds of human chattels under the kurbash of their slave-drivers had dug canals and artificial lakes, embanked rivers, and quarried mountains ;" - Ibid, Page 109.


- They built marvels under the kurbash of slave-drivers.

The 'Fruits' Of Slavery

"Commanding inexhaustible supplies of forced labour ready at hand to carry out their will, the priests of Sumer and Babylon and Egypt devised, contemplated, thought, discovered;
they brought forth architectural and pictorial arts, crafts, industries, taught men to chisel stone, hammer and inlay metals, glaze pottery and tiles, blow glass, ..." - Ibid, Page 109.

Slaves became the symbol of forced labour. Never ending supply of slaves were one of the treasures of this world using which countries like Egypt built their country. Under the glory and the majesty of territorial emperors, there were the Sweat, the Blood and the Spoils
of the poor slaves.


Emperors Who Were 'god'

Egypt was known for god rulers. Emperors who dictated the country were almost treated as the god of the Egyptian people. These god rulers dictates their will and imposed it on the people, be it good or bad.

"In Egypt there was no republic, but a monarchy, and the ruler was not only supreme, but was considered almost a god."- Jawaharlal Nehru, Page 89, Glimpses of World History.


Above is only a tiny and extremely limited account on the conditions of this world, especially Egypt, before the arrival of Mohammad The Messenger of God.

Mohammad The Messenger of God

Eradication of Slavery by Integration. This is one of the precise wordings on what and how   he could achieve in the marvellous episode of treating one of the cancerous disease named Slavery.

Mohammad The Messenger of God didn't have the crown of any of the emperor. He didn't have the authority of any monastery. But he did have a profound message for the whole universe. 

Following were the three worst conditions of this world during arrival of Mohammad The Messenger of God.

• The world emperors of that time considered themselves as god.  
• The rich upper class people of that time considered themselves as masters of their slaves.
• The poor cattle-grade slave people had no option except being a cattle-grade slave of a rude master.

All such Emperors, all such Masters, all such Slaves, Mohammad The Messenger of God literally called them by one of the verses of Glorious Quran.

"There is none in the heavens and the earth but comes unto the Most Gracious as a slave." - Quran 19:93.

The above Quranic verse called the whole humanity to a common message, to a common platform. Never in the history, have we seen such a great message that called these three parties onto a common platform of unity.

For an Emperor, the above Quranic verse reminded him - You are not godThere is only one God and that you are only a slave of Almighty God, The God of Universe.

For  a Master, the above Quranic verse reminded him - You are not a masterThere is only One Master and that you are only a slave of that Master, The Master of Universe.

For a Slave, the above Quranic verse reminded him - You are not a Slave of a puny human; rather you are a slave of Almighty God, The Most Gracious to His slaves.

As a result - 

 Negus, The King of Ethiopia accepted the message.
 Slave masters in the Arabian continent started accepting the message.
 Downtrodden slave people in the Arabian continent started accepting the message.

And, the rest of the world started accepting this message of submission to The Master of Universe.

The Message of Equilibrium

Historically speaking. This world had seen many thinkers such as Plato, Aristotle etc etc. No such great people could ever put forward such as great message of unity for this world , above what Mohammad The Messenger of God could put forward.

This message of Being the Slaves of Almighty God brought The Emperors, The Masters and The Slaves, shoulder to shoulder, in The Complete Submission to The Commands of Almighty God.

...


The Message of God's Slave & God's Messenger

Mohammad The Messenger of God said - "So, call me the Slave of Allah and His Messenger." - Imam Bukhari.


And it takes the whole 23 years of life of Mohammad The Messenger of God, the life of  his friends, his wives, his righteous companions, to understand how one can be a True Slave of Almighty God, instead of being a slave of a puny human.
Regards
Nisam (As received by email from Nisam)

1. Debate On Slavery - Intro - 1
http://debatebasedonscriptures.blogspot.in/2012/03/debate-on-slavery-intro-1.html

2. A Journey from Babylon To White House
http://debatebasedonscriptures.blogspot.in/2012/04/journey-from-babylon-to-white-house.html

3. The Code of Hammurabi
http://debatebasedonscriptures.blogspot.in/2012/05/code-of-hammurabi-debate-on-slavery.html

4. FWD by Sonia Gandhi - Glimpses of World History
http://debatebasedonscriptures.blogspot.in/2012/07/fwd-by-sonia-gandhi-glimpses-of-world.html

5. The Roman Empire
http://debatebasedonscriptures.blogspot.in/2012/08/the-roman-empire-debate-on-slavery.html

6. Gladiators - The Bloody Sport of The Roman Empire


7. Egypt The House Of Slavery.

മുസ്ലിം നവോത്ഥാനം; ചരിത്രം, വര്‍ത്തമാനം, ഭാവി

Source:
http://mujeebrahmanchengara.blogspot.com/2012/10/blog-post.html#more


(19/10/2012 വെള്ളിയാഴ്ച ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദ ഓഡിറ്റോറിയത്തില്‍ ഡോ. ഹുസൈന്‍ മടവൂര്‍ നടത്തിയ പ്രഭാഷണത്തിന്റെ സംഗ്രഹം. ഒരു മണിക്കൂര്‍ പതിമൂന്ന് മിനുട്ടുള്ള പ്രഭാഷണം സംഗ്രഹിച്ചപ്പോള്‍ സംഭവിച്ചേക്കാനിടയുള്ള സ്‌ഖലിതങ്ങള്‍  എന്റേതു മാത്രമാണ്. പ്രഭാഷകന്‍ ഉത്തരവാദിയല്ല... )


ലോകാടിസ്ഥാനത്തില്‍ തന്നെ വിവിധ സംഘടനകളും സാംസ്‌കാരിക സംഘങ്ങളും രാഷ്ട്രീയപ്രസ്ഥാനങ്ങളുമെല്ലാം നവോത്ഥാനത്തെക്കുറിച്ചുള്ള ചര്‍ച്ചകളും ചിന്തകളും നടത്തിവരികയാണ്. അടിസ്ഥാന ആദര്‍ശത്തിലും വിശ്വാസ ആചാരങ്ങളിലും അടിയുറച്ച് നിന്നുകൊണ്ട് ആധുനിക കാലഘട്ടത്തില്‍ സാമൂഹ്യപുരോഗതിക്ക് അനുസൃതമായി മാറ്റം വരുത്തേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുകയും നടപ്പാക്കുകയും ചെയ്യുകയെന്നതാണ് മുസ്ലിം നവോത്ഥാനം എന്നതുകൊണ്ട് മുഖ്യമായും ലക്ഷ്യമാക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനവും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭവുമാണ് കേരളത്തിന്റെ നവോത്ഥാന കാലഘട്ടമായി അറിയപ്പെടുന്നത്. മതത്തിന്റെ പേരില്‍ പുരോഹിതന്മാരാല്‍ ചൂഷണം ചെയ്യപ്പെട്ട് എല്ലാ സമുദായങ്ങളിലെയും ജനങ്ങള്‍ കഷ്‌ടപ്പാട് അനുഭവിച്ചിരുന്ന കാലഘട്ടമായിരുന്നു അത്.



ഹിന്ദു സമുദായത്തില്‍ സതി, ഉച്ച നീചത്വങ്ങള്‍, തിരണ്ട് കല്യാണം, വിധവയായ സ്‌ത്രീ തലമുണ്ഡനം ചെയ്‌ത് ഒറ്റപ്പെട്ട് ജീവിക്കുക  തുടങ്ങിയ ജീര്‍ണ്ണതകള്‍ പുരോഹിതന്മാരുടെ നേതൃത്വത്തില്‍ നടപ്പാക്കിയിരുന്നു. ‘വിദ്യകൊണ്ട് പ്രബുദ്ധരാവുക, സംഘടിച്ച് ശക്തരാവുക‘ എന്ന മുദ്രാവാക്യമുയര്‍ത്തി രംഗത്തു വന്ന ശ്രീനാരായണ ഗുരുവും പുലയ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസം നടപ്പാക്കി വിപ്ലവം സൃഷ്ടിച്ച അയ്യങ്കാളിയുമൊക്കെ ഹിന്ദു നവോത്ഥാന നായകരില്‍ പ്രമുഖരാണ്.  

പുരോഹിതന്മാരാല്‍ ചൂഷണം ചെയ്യപ്പെട്ട് ഭൌതിക വിദ്യാഭ്യാസം പോലും വിലക്കപ്പെട്ടിരുന്ന മുസ്ലിം സമുദായത്തില്‍ അങ്ങിങ്ങായി ചില നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നെങ്കിലും ഒരു സംഘടിതമായ നവോത്ഥാന മുന്നേറ്റം സാധ്യമാകുന്നത് കേരള മുസ്ലിം ഐക്യസംഘത്തിന്റെ രൂപീകരണത്തോടെയാണ്. തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന വക്കം മൌലവി, മദ്ധ്യ കേരളത്തില്‍ മണപ്പാട് കുഞ്ഞഹമ്മദ് ഹാജിയുടെയൊക്കെ സഹായത്തോടെ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന കെ എം മൌലവി, ഇ കെ മൌലവി, വടക്കന്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പി അബ്ദുല്‍ഖാദര്‍ മൌലവി തുടങ്ങിയ നവോത്ഥാന നായകര്‍ ഐക്യസംഘത്തിലൂടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും വ്യാപിപ്പിക്കുകയുമായിരുന്നു.   

കൊടുങ്ങല്ലൂരിലെ എറിയാട് പ്രദേശത്ത് രൂപം കൊണ്ട ഐക്യസംഘം പന്ത്രണ്ട് വര്‍ഷം കൊണ്ട് കേരളത്തിന്റെ വിവിധ പ്രദേശങ്ങളിലായി ലോക മുസ്ലിം പണ്ഡിതന്മാരെ പങ്കെടുപ്പിച്ച് പന്ത്രണ്ട് വലിയ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചു. വമ്പിച്ച ഒരു ചലനമായിരുന്നു അത്. തിരൂരില്‍ സംഘടിപ്പിക്കപ്പെട്ട ഒരു സമ്മേളനം പരാജയപ്പെടുത്താന്‍ വേണ്ടി ഒരു പ്രദേശം തന്നെ ഹര്‍ത്താല്‍ ആചരിക്കപ്പെടുകയും വാഹനവും ഭക്ഷണവും നിഷേധിക്കപ്പെടുകയും ചെയ്‌തു. വളരെയധികം സ്‌കൂളുകള്‍ ഇക്കാലത്ത് നിര്‍മ്മിക്കപ്പെട്ടു. 1924 ല്‍ പണ്ഡിതന്മാരെ സംഘടിപ്പിച്ച് കേരള ജംഇയ്യത്തുല്‍ ഉലമ രൂപീകരിച്ചു. കേരള ജംഇയ്യത്തുല്‍ ഉലമ ശക്തമായതോടെ ഐക്യസംഘം പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. കേരള ജംഇയ്യത്തുല്‍ ഉലമയുടെ ശക്തമായ പ്രവര്‍ത്തന മുന്നേറ്റത്തില്‍ അതൃപ്‌തരായ ഒരു വിഭാഗം സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ രൂപീകരിച്ച് പിരിഞ്ഞു പോയി.  ഇരുപത്തിയഞ്ച് കൊല്ലത്തെ ശക്തമായ നവോത്ഥാന മുന്നേറ്റത്തിനു ശേഷം 1950 കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ രൂപീകരിക്കപ്പെട്ടു. 

പതിനാല് പേര്‍ ചേര്‍ന്നാണ് കെഎന്‍എം രൂപീകരിച്ചത്. അവരില്‍ അവസാനമായി മരണപ്പെട്ടത് മര്‍ഹൂം കുഞ്ഞോയി വൈദ്യര്‍ ആണ്. 1960കളുടെ അവസാനത്തോടെ കേരളമൊട്ടാകെ പ്രസ്ഥാനം വ്യാപിക്കുകയും ദീനീ ബോധമുള്ളവരുടെ ഒരു ഐക്യവേദിയായി കെഎന്‍എം ഉയരുകയും ചെയ്‌തു. ഇരുപത് വര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ട് കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിതത്ത സ്‌പര്‍ശിക്കുന്ന മഹാപ്രസ്ഥാനമായി കെഎന്‍എം മാറി. എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ മാത്രം പ്രസ്ഥാനം വിശാലമായിരുന്നു. സ്ത്രീധനത്തിനെതിരെയുള്ള പ്രവര്‍ത്തനം, സ്ത്രീ വിദ്യാഭ്യാസം തുടങ്ങി ചില വിഷയങ്ങളില്‍ മാത്രം ഇഷ്ടപ്പെട്ട് പ്രസ്ഥാനത്തോട് സഹകരിക്കുന്നവരും ഉണ്ടായിരുന്നു. മറ്റു വിഷയങ്ങളിലുള്ള അവരുടെ വിയോജിപ്പ് വിശാ‍ല മനസ്സോടെ കാണുമായിരുന്നു. 

ഇസ്ലാമിക പ്രബോധന സംഘങ്ങള്‍ മറ്റു സമുദായങ്ങളിലുള്ള ജാതീയതയുടെ രൂപമാവരുത്.  നാം മുന്നോട്ട് വെക്കുന്ന ആശയങ്ങള്‍ ശരിയാണെന്ന് ബോധ്യമുള്ളവര്‍ക്ക് ഒരുമിക്കുവാനും പ്രവര്‍ത്തിക്കുവാനും അവസരമൊരുക്കുന്ന ഒരു കൂട്ടായ്‌മയാണ് സംഘടന. ഒരു പ്രദേശത്ത് ഒരേ ആശയത്തില്‍ ഒന്നിലധികം സംഘടനകള്‍ക്ക് സൌഹാര്‍ദ്ദത്തോടെ പ്രവര്‍ത്തിക്കാവുന്ന വിധം സംഘടനകള്‍ വിശാലമാകണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ മുസ്ലിം സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈജിപ്റ്റിലെ ജംഇയ്യത്തു അന്‍സാറുസ്സുന്നയും, ജംഇയ്യതുശറഇയ്യയും ഉദാഹരണങ്ങളാണ്. പാക്കിസ്ഥാനിലും, ബംഗ്ലാദേശിലും, യമനിലും ബാംഗ്ലൂരുമെല്ലാം വിവിധ സംഘടനകള്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നത് കാണാം. വിയോജിക്കുന്ന വിഷയങ്ങളില്‍ വിയോജിച്ചും, യോജിക്കാവുന്ന കാര്യങ്ങളില്‍ സഹകരിച്ചും, വിയോജിക്കുവാനുള്ള അവസരം എല്ലാവര്‍ക്കും വകവെച്ചു കൊടുത്തും നന്മകളെ പരസ്പരം ഉപയോഗപ്പെടുത്തുകയെന്നതാവണം കേരളത്തിലും നാം അനുവര്‍ത്തിക്കേണ്ട നവോത്ഥാനത്തിന്റെ രീതിശാസ്‌ത്രം. മുജാഹിദ് പ്രസ്ഥാനം ഈ പാരമ്പര്യം കാത്തുസൂക്ഷിച്ചു പോന്നിട്ടുണ്ട്. തിരൂരങ്ങാടി യതീംഖാന കാമ്പസിലെ പള്ളിക്ക് സമസ്‌ത നേതാവ് ബാഫഖി തങ്ങള്‍ തറക്കല്ലിട്ടത് കെ എം മൌലവിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ വെച്ചായിരുന്നു. മലപ്പുറത്ത് ഒരു ഈദ് ഗാഹില്‍ പിപി അബ്ദുല്‍ ഗഫൂര്‍ മൌലവി ഖുതുബ നിര്‍വഹിക്കുകയും പാണക്കാട് പൂക്കോയ തങ്ങള്‍ ഇമാമായി നമസ്‌ക്കാരം നിര്‍വഹിക്കപ്പെടുകയും ചെയ്‌തത് മുജാഹിദ് പ്രസ്ഥാനം പുലര്‍ത്തിയിരുന്ന ഉയര്‍ന്ന ചിന്തയുടെയും വിശാലതയുടെയും ഫലമായിരുന്നു. ഒരു വിഭാഗം സത്യമാണെന്ന് വിശ്വസിക്കുന്നത് സത്യമല്ലെന്ന് വിശ്വസിക്കാനും അതിനു വേണ്ടി പ്രവര്‍ത്തിക്കുവാനും മറ്റൊരു വിഭാഗത്തിനുള്ള സ്വാതന്ത്യം നാം അംഗീകരിക്കണം. മുസ്ലിം സംഘടനകളിലും പണ്ഡിതന്മാരിലും പലരും ഈ സ്വാതന്ത്യം പരസ്‌പരം അംഗീകരിച്ചു കൊടുക്കാത്തതിനാലാണ് ശാന്തമായി നടക്കേണ്ട പ്രബോധന, പ്രചാരണ പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും വൈരാഗ്യത്തിന്റെയും അശാന്തിയുടെയും രൂപം പ്രാപിക്കുന്നത്.   പ്രബോധന രംഗത്ത് മുജാഹിദ് പ്രസ്ഥാനം പുലര്‍ത്തിപ്പോന്ന പൈതൃകവും പാരമ്പര്യവും രീതിയും സൂക്ഷിച്ച് മുന്നോട്ട് പോവാന്‍ നമുക്ക് സാധിക്കണം. അതില്‍ നിന്ന് പുറകോട്ട് പോവാന്‍ ആരൊക്കെ ശ്രമിച്ചാലും അംഗീകരിക്കാനാവില്ല.

കോഴിക്കോട് കലക്‌ടര്‍ പി പി സലീം മുന്‍കയ്യെടുത്ത് നടപ്പാക്കിയ സംയുക്ത ഈദ്ഗാഹും തുടര്‍ന്ന് ധാരണയിലെത്തിയ കണ്ണൂര്‍, പൊന്നാനി ഈദ്ഗാഹുകളുമെല്ലാം യോജിപ്പിന്റെ പുതിയ മേഖലകള്‍ തുറക്കുന്നു. ഇതുമായി സഹകരിക്കുകയോ നിസ്സഹകരിക്കുകയോ ചെയ്‌താല്‍ ഏതെങ്കിലും ഒരു സംഘടനക്ക് പ്രത്യേക നേട്ടമോ കോട്ടമോ ഉണ്ടാകുന്നില്ല. സൌഹൃദ വേദിയുടെയും മറ്റും പ്രവര്‍ത്തനഫലമായി കേരളത്തില്‍ കഴിഞ്ഞ പത്തുവര്‍ഷമായി പെരുന്നാള്‍ യോജിച്ച് വരുന്നു. ഒരു മര്യാദയിലൂടെ കാര്യങ്ങള്‍ നീക്കിയാല്‍ ഐക്യത്തോടെ നീങ്ങാവുന്ന ഇത്തരം നിരവധി മേഖലകള്‍ ഉണ്ട്. നന്മയെന്താണെന്ന് നോക്കി അത് പ്രാവര്‍ത്തികമാക്കുന്നതാന് നവോത്ഥാനം.

ബഹുസ്വര സമൂഹത്തില്‍ മുസ്ലിംകള്‍ അനുവര്‍ത്തിക്കേണ്ട നിലപാടുകളില്‍ തീരുമാനമെടുക്കേണ്ടത് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ പണ്ഡിതന്മാരല്ല, ഓരോ രാജ്യത്തെയും സാഹചര്യങ്ങള്‍ പഠിച്ച ആ നാട്ടുകാരായ പണ്ഡിതന്മാരാണ് അവിടുത്തെ പ്രശ്‌നങ്ങളില്‍ ഫത്‌വ നല്‍കേണ്ടത്. ബഹുസ്വരതയെ ഉള്‍ക്കൊള്ളാനാവാത്ത വിധം പലരും സങ്കുചിതമാവുന്നു. സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ളയെ തന്റെ പത്രത്തിന്റെ എഡിറ്ററാക്കിയ വക്കം മൌലവി നമുക്കെന്നും മാതൃകയാണ്. കഴിഞ്ഞ നാലുവര്‍ഷമായി സൌദി ഭരണാധികാരി അബ്ദുല്ല രാജാവിന്റെ നേതൃത്വത്തില്‍ വിവിധ രാഷ്ട്രങ്ങളിലായി നടന്നുവരുന്ന ‘ഇന്റര്‍ ഫെയിത്ത്’ കോണ്‍ഫറന്‍സില്‍ ലോകത്തെ വിവിധ മതവിഭാഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കുന്നു. എല്ലാവരുടെയും വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കുമപ്പുറം പരസ്‌പരം ചര്‍ച്ച ചെയ്യപ്പെടേണ്ട മാനുഷിക വിഷയങ്ങളില്‍ തീരുമാനങ്ങളെടുക്കേണ്ട വേദിയെന്ന് അബ്ദുല്ലരാജാവ് വിശദീകരിച്ച ഈ സമ്മേളനത്തെ ഒരു ‘പുതുയുഗപ്പിറവി’ എന്നാണ് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. 

മനുഷ്യരുടെ പ്രശ്‌നങ്ങളില്‍ മനുഷ്യരുടെ കൂടെ, സമുദായത്തിന്റെ പ്രശ്‌നങ്ങളില്‍ സമുദായത്തോടൊപ്പം, രാജ്യത്തിന്റെ പ്രശ്‌നത്തില്‍ രാജ്യത്തിന്റെ കൂടെ എന്ന മുജാഹിദ് പ്രസ്ഥാനത്തിന്റെ ചരിത്രവും പാരമ്പര്യവും മറന്നുള്ള യാതൊരു പ്രവര്‍ത്തനവുമായും സഹകരിക്കാനാവില്ല. പ്രസ്ഥാനത്തിന്റെ ശക്‌തമായ ഇടപെടലിലൂടെ മറ്റു വിഭാഗങ്ങളില്‍ ധാരാളം മാറ്റങ്ങളുണ്ടായിട്ടുണ്ട്. സ്‌ത്രീ വിദ്യാഭ്യാസം പോലുള്ള സമൂഹം മാറിക്കഴിഞ്ഞ വിഷയങ്ങളില്‍ ഇപ്പോഴും പഴയ നിലപാടുകള്‍ ഇടക്കിടെ എടുത്തു കാണിച്ച് പ്രതിസ്ഥാനത്ത് നിര്‍ത്തി വാശി വര്‍ദ്ധിപ്പിക്കാതെ മാറാന്‍ അനുവദിക്കുക. 

ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും സംസ്‌കരണം അഥവാ ഇസ്ലാഹ് നടക്കുന്നുണ്ട്. ഇന്ത്യയില്‍ തന്നെ വിവിധ സംസ്ഥാനങ്ങളില്‍ ഇസ്ലാഹി പ്രസ്ഥാനത്തിന്റെ ആദര്‍ശം പാലിച്ച് ജീവിക്കുന്ന പ്രദേശങ്ങളുണ്ട്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ മുസ്ലിംകളുടെ ഭൌതിക പുരോഗതി ആശാവഹമാണ്. അടിസ്ഥാന ആവശ്യങ്ങള്‍ പോലും സാധിക്കാത്ത വിധം കഷ്‌ടപ്പെടുന്ന മുസ്ലിം സമൂഹം ബീഹാര്‍, ത്സാര്‍ഖണ്ട്, ആസാം, ഹരിയാന, ബംഗാള്‍ തുടങ്ങി വിവിധ സംസ്ഥാനങ്ങളിലുണ്ട്. ഇസ്ലാഹി ആദര്‍ശവുമായി യോജിച്ചുപോവുന്ന വിവിധ സംസ്ഥാനങ്ങളിലെ പണ്ഡിതപ്രതിനിധികള്‍ കേരള മോഡല്‍ സംഘടനാപ്രവര്‍ത്തനം പഠിക്കാന്‍ വേണ്ടി പനമരം മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുക്കുകയും അവിടെ വെച്ച് ഓള്‍ ഇന്ത്യ ഇസ്ലാഹി മൂവ്‌മെന്റ് എന്ന സംഘടന രൂപപ്പെടുകയുമായിരുന്നു. ഈ സംസ്ഥാനങ്ങളുടെ ഉള്‍പ്രദേശങ്ങള്‍ സന്ദര്‍ശിച്ചാല്‍ നവോത്ഥാനപ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ പുറത്തേക്ക് വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകത ബോദ്ധ്യമാവും. കേരളത്തില്‍ നൂറു വര്‍ഷം മുമ്പ് നടത്തിയിരുന്ന വിധം പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട വിധം മൌലാനമാരാല്‍ സ്‌കൂള്‍ വിദ്യാഭ്യാസവും, പാന്റ്സ് ധരിക്കുന്നതുമൊക്കെ നിഷിദ്ധമായിക്കാണുന്ന പ്രദേശങ്ങള്‍ ഇവിടങ്ങളില്‍ ധാരാളമുണ്ട്. കേരളത്തെ അപേക്ഷിച്ച് വളരെ ചുരുങ്ങിയ ചിലവില്‍ ഇവിടെ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്താനാവും. കിണര്‍, കക്കൂസ്, മദ്രസ, പള്ളി തുടങ്ങി ചെറുതും വലുതുമായ അഞ്ഞൂറോളം പദ്ധതികള്‍ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം കൊണ്ട് നടപ്പാ‍ക്കാന്‍ ഓള്‍ ഇന്ത്യ ഇസ്ലാഹി മൂവ്‌മെന്റിന് സാധിച്ചു. 

ഭാഷയിലെ വൈവിധ്യം കൊണ്ടും യാത്രാക്ലേശം കൊണ്ടും വിവിധ സംസ്ഥാനങ്ങളുമായി നാം ഗള്‍ഫ് രാജ്യങ്ങളേക്കാള്‍ അകലങ്ങളിലാണ്. നൂറുകണക്കിന് ആളുകള്‍ മരിക്കുകയും അര ലക്ഷത്തോളം പേര്‍ വീടുകളില്‍ നിന്ന് പുറത്താക്കപ്പെടുകയും ചെയ്‌ത അസം കലാപപ്രദേശങ്ങള്‍ സന്ദര്‍ശിക്കുവാനും തങ്ങളാല്‍ ആവുന്നത് ചെയ്യുവാനും ഇസ്ലാഹി മൂവ്‌മെന്റിന് സാധിച്ചു. ആയിരക്കണക്കിന് ആളുകളെ പാര്‍പ്പിച്ചിരിക്കുന്ന 280 ടെന്റുകള്‍ ഇപ്പോള്‍ ഈ പ്രദേശത്തുണ്ട്. അവയില്‍ പലതും പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും സാധിക്കാത്ത വിധം ശോചനീയമാണ്. ചില ടെന്റുകളെങ്കിലും തങ്ങള്‍ സന്ദര്‍ശിക്കുന്നതിനു മുമ്പെ ആരും സന്ദര്‍ശിക്കുകയോ സഹായങ്ങള്‍ എത്തിക്കുകയോ ചെയ്യാത്തവയായിരുന്നു. ഇവരെ സഹായിക്കണമെന്ന് ലോകത്തോട് ആവശ്യപ്പെടുവാനും വിവിധ സംഘടനകളെ ബന്ധിപ്പിക്കുവാനും നമുക്ക് സാധിച്ചു. ഇതൊരു ചെറിയ കാര്യമല്ല. 

ഉത്തരേന്ത്യയില്‍ തണുപ്പ് കാലം വരാന്‍ പോവുകയാണ്. ദുര്‍ബ്ബലമായ ടെന്റുകളിലും മറ്റും കഴിയുന്ന മൂന്നര ലക്ഷത്തിലധികം വരുന്ന അഭയാര്‍ത്ഥികള്‍ക്ക് അടുത്തൊന്നും തിരിച്ചു പോവാനാവില്ല. പുതക്കാന്‍ ഒരു കമ്പിളി വസ്‌ത്രമെങ്കിലും ലഭിച്ചില്ലെങ്കില്‍ തണുപ്പ് സഹിക്കാനാവാതെ മരണപ്പെട്ടു പോവുന്ന അവസ്ഥയിലാണവര്‍. നാനൂറ് രൂപ വീതം ഒരു കമ്പിളി വസ്‌ത്രത്തിനു വില വരും. ഇസ്ലാഹി മൂവ്മെന്റ് ഈ ദൌത്യം ഏറ്റെടുക്കുകയാണ്. 

ഇന്ത്യയിലെ മുസ്ലിംകളുടെ കഷ്‌ടപ്പാട് മുഴുവനായി തീര്‍ക്കുവാനൊന്നും നമുക്ക് സാധിക്കില്ല. എന്നാല്‍ ഭക്ഷണം, വസ്‌ത്രം, മരുന്ന് തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കുവാനും പൊതുസമൂഹത്തെയും സന്നദ്ധ സംഘടനകളെയും ഇത്തരം പ്രശ്‌നങ്ങളില്‍ ബന്ധിപ്പിക്കുവാനും നമുക്ക് സാധിക്കും. താരതമ്യേന ഭേദപ്പെട്ട നിലയില്‍ കേരളത്തില്‍ ഇസ്ലാമിക ജീവിതം നയിക്കുന്ന നാം അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളോട് നന്ദി കാണിക്കുന്നത് ഇത്തരം ദുര്‍ബ്ബലന്മാരെ സഹായിച്ചുകൊണ്ടാവണം. അത്യാവശ്യം കഴിഞ്ഞും അമിതമായും ആര്‍ഭാടത്തിനും നാം ചിലവഴിക്കുന്ന പണത്തിന്റെ ചെറിയൊരു ഭാഗമെങ്കിലും ഈ രീതിയിലേക്ക് മാറ്റി വെക്കുവാന്‍ തയ്യാറായില്ലെങ്കില്‍ കഷ്‌ടപ്പാടും പ്രയാസങ്ങളും നമ്മെയും പിടികൂടാമെന്ന ബോധം നമുക്കുണ്ടാവണം. 

കഴിഞ്ഞ പത്ത് വര്‍ഷമായി കേരളത്തിലെ ഇസ്ലാഹി പ്രസ്ഥാനം പ്രയാസകരമായ ഘട്ടത്തിലൂടെയാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. കഠിനാദ്ധ്വാനം ചെയ്‌ത് വളര്‍ത്തിയെടുത്തവരുടെ സൂക്ഷ്‌മത പലപ്പോഴും അവരെ കാണുക മാത്രം ചെയ്‌ത അടുത്ത തലമുറ കാണിച്ചെന്നു വരില്ല. പൂര്‍വ്വികരുടെ പരിശ്രമങ്ങള്‍ കാണുക പോലും ചെയ്യാത്ത പുതിയ തലമുറയില്‍ പലരും അവരെ അവഗണിച്ച് പ്രവര്‍ത്തിച്ചെന്നു വരും. വലിയ ഒരു സമൂഹത്തില്‍ ഒരേ ആശയത്തില്‍ ഒന്നിലധികം പ്രസ്ഥാനങ്ങള്‍ക്ക് പ്രവര്‍ത്തിക്കുകയാവാം. എന്നാല്‍, ഇസ്ലാഹി പ്രസ്ഥാനം വളര്‍ത്തിയെടുത്ത നവോത്ഥാന മൂല്യങ്ങള്‍ തകിടം മറിക്കും വിധം അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുവാനും അന്ധകാരങ്ങളിലേക്ക് പുനരാനയിക്കുവാനും ഈ പ്രസ്ഥാനത്തിന്റെ മേല്‍വിലാസം ഉപയോഗപ്പെടുത്തിയതാണ് വിമര്‍ശിക്കപ്പെടുന്നത്. തുടക്കത്തിലേ നിയന്ത്രിക്കേണ്ടവര്‍ വളരെ വൈകി മാത്രം ഇത് മനസ്സിലാക്കുകയും നടപടികള്‍ ആരംഭിക്കുകയും ചെയ്‌തപ്പോള്‍ പുതിയ പിളര്‍പ്പിലേക്കും പ്രശ്‌നങ്ങളിലേക്കും നീങ്ങിയിരിക്കുന്നു. നാം ഇതില്‍ സന്തോഷിക്കുന്നവരല്ല. ഇസ്ലാഹി പ്രസ്ഥാനം ഒന്നിച്ചു നില്‍ക്കണമെന്നതാണ് നമ്മുടെ നിലപാട്. എന്നാല്‍ കാര്യങ്ങള്‍ക്ക് ‘വ്യക്തത‘യുണ്ടായിരിക്കണം.

ഉദ്ദേശശുദ്ധിയെ പോലും തെറ്റിദ്ധരിപ്പിക്കുന്ന വിധം വളച്ചൊടിക്കലും പ്രചരിപ്പിക്കലും ഇന്ന് സാര്‍വ്വത്രികമായിരിക്കുന്നു. യോജിക്കാവുന്ന മേഖലയില്‍ മറ്റുള്ളവരുമായി സഹകരിക്കുന്ന സന്ദര്‍ഭങ്ങളെ പലപ്പോഴും വളച്ചൊടിച്ച് വ്യതിയാനമായി പ്രചരിപ്പിക്കപ്പെട്ടു. ആരെന്തൊക്കെ പറഞ്ഞാലും സമുദായത്തിന്റെ ഐക്യവും സാഹോദര്യവും ഉയര്‍ത്തിപ്പിടിക്കേണ്ടിടത്ത് സാന്നിദ്ധ്യം അറിയിക്കാതിരിക്കാന്‍ ഈ പ്രസ്ഥാനത്തിന്റെ പാരമ്പര്യവും ചരിത്രവും ഉള്‍ക്കൊള്ളുന്നവര്‍ക്ക് സാധിക്കില്ല.

നവോത്ഥാനം ഒരു ഒഴുക്കാണ്. ഒഴുകുന്ന പുഴ നിലനില്‍ക്കുകയും അതിലെ വെള്ളം മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്ന പോലെ നവോത്ഥാന പ്രവര്‍ത്തകരും വിഷയങ്ങളും മാറിക്കൊണ്ടിരിക്കും. നൂറു വര്‍ഷം മുമ്പത്തെ വിഷയമല്ല ഇന്ന്. തൌഹീദ് പ്രചരിപ്പിക്കപ്പെട്ടിടത്ത് സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ നടത്താതിരുന്നാല്‍ അധാര്‍മ്മികത കടന്നുവരും. തിന്മകള്‍ക്ക് പാര്‍ട്ടിയില്ല. ഒരു വ്യക്തി ചെയ്യുന്ന തിന്മയെ അയാള്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുമായി ചേര്‍ത്തിപ്പറയുന്നത് ശരിയല്ല. തിരുത്തുകയോ പിന്‍മാറുകയോ ചെയ്‌ത വിഷയങ്ങളില്‍ വീണ്ടും അവരെ കുറ്റപ്പെടുത്തുന്നത് മാന്യതയല്ല. 

ഹറമില്‍ നമസ്‌കരിക്കുകയും ഹജ്ജ് ചെയ്യുകയും ചെയ്യുന്നവരില്‍ സ്ത്രീ പള്ളി പ്രവേശത്തെ എതിര്‍ക്കുന്നവരും സുബ്‌ഹി നമസ്‌കാരത്തില്‍ ഖുനൂത് നിര്‍വഹിക്കുന്നവരുമുണ്ട്. വിവിധ മദ്‌ഹബുകാരും മദ്‌ഹബ് അംഗീകരിക്കാത്തവരുമുണ്ട്. യോജിക്കാവുന്നതില്‍ യോജിച്ചും യോജിക്കാനാവാത്തവയില്‍ മാന്യമായി മാറിനിന്നും ഹറമിലെ സാഹചര്യങ്ങളുമായി സഹകരിക്കാന്‍ സാധിക്കുന്നുവെങ്കില്‍ നാട്ടിലും സാധിക്കേണ്ടതാണല്ലോ ? നിസ്സാരമായ പ്രശ്‌നങ്ങളെ പര്‍വ്വതീകരിച്ച് വഷളാക്കുന്ന സംസ്‌കാരം തിരുത്താന്‍ നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് സാധിക്കണം. ഇസ്ലാഹി സെന്റര്‍ ജിദ്ദ ഈ രംഗത്ത് നടത്തുന്ന സേവനങ്ങള്‍ വലുതാണ്. അല്ലാഹു അനുഗ്രഹിക്കട്ടെ.